Connect with us

india

ബിഹാറില്‍ എന്‍ഡിഎ തകരുന്നു; അടുത്ത വര്‍ഷം ഇടക്കാല തെരഞ്ഞെടുപ്പ് വരുമെന്ന് തേജസ്വി യാദവ്

മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തില്‍ നിരാശരാകാന്‍ പാടില്ലെന്നു വോട്ടു ശതമാന കണക്കുകള്‍ നിരത്തി തേജസ്വി വാദിച്ചു. എന്‍ഡിഎയുമായി കേവലം 12,500 വോട്ടിന്റെ കുറവാണ് മഹാസഖ്യത്തിനുണ്ടായത്.

Published

on

പട്‌ന: ബിഹാറില്‍ എന്‍ഡിഎയില്‍ കടുത്ത ഭിന്നതയുണ്ടെന്നും നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ്. അടുത്ത വര്‍ഷം ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാവാനും അദ്ദേഹം അണികള്‍ക്ക് നിര്‍ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ആര്‍ജെഡി നേതൃയോഗത്തിലാണ് തേജസ്വി യാദവ് ഇടക്കാല തെരഞ്ഞെടുപ്പിനു തയാറാവാന്‍ നിര്‍ദേശം നല്‍കിയത്.

മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണം സഖ്യകക്ഷിയായ കോണ്‍ഗ്രസാണെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സീറ്റു വിഭജനത്തില്‍ അര്‍ഹിക്കുന്നതിലുമധികം സീറ്റുകള്‍ കോണ്‍ഗ്രസ് വിലപേശി വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയര്‍ന്നത്. കോണ്‍ഗ്രസിനെതിരായ ആരോപണത്തെ കുറിച്ചു തേജസ്വി യാദവ് നേരിട്ടു പ്രതികരിച്ചില്ല. മുന്നണി രാഷ്ട്രീയത്തില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുമെന്നു മാത്രമാണു തേജസ്വി സഖ്യകക്ഷി പാളിച്ചയെ സൂചിപ്പിച്ചത്.

മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തില്‍ നിരാശരാകാന്‍ പാടില്ലെന്നു വോട്ടു ശതമാന കണക്കുകള്‍ നിരത്തി തേജസ്വി വാദിച്ചു. എന്‍ഡിഎയുമായി കേവലം 12,500 വോട്ടിന്റെ കുറവാണ് മഹാസഖ്യത്തിനുണ്ടായത്. മഹാസഖ്യത്തിന്റെ വിജയത്തെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അട്ടിമറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ പിന്തുണച്ച വോട്ടര്‍മാരോടു നന്ദി അറിയിക്കാനായി ജനുവരിയില്‍ ആര്‍ജെഡി സംസ്ഥാനതല യാത്ര സംഘടിപ്പിക്കുമെന്നും തേജസ്വി വെളിപ്പെടുത്തി.

 

 

india

വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകര്‍ രംഗത്തുവന്നു. വഖഫ് ഇസ്‌ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.

ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന്‍ പറഞ്ഞു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള്‍ സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന്‍ വാദിച്ചു.

ദാനധര്‍മം ഇസ്‌ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്‍കി.

വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.

Continue Reading

india

ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി.

Published

on

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനിനെ സഹായിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു, ബുധനാഴ്ച
ആകാശച്ചുഴി ഒഴിവാക്കാന്‍ ഒരു വിമാനം സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ്, ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തെ അഭിമുഖീകരിച്ചപ്പോള്‍, ആകാശച്ചുഴി ഒഴിവാക്കാന്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഹ്രസ്വമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടു. അത് നിഷേധിച്ച്, കടുത്ത ആകാശച്ചുഴിയെ അതിജീവിച്ച് പൈലറ്റ് ഷെഡ്യൂള്‍ ചെയ്തതുപോലെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നു.

ബുധനാഴ്ച, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭയാനകമായ മിഡ് എയര്‍ ആകാശച്ചുഴിയില്‍ കുടുങ്ങി, വിമാനത്തിലുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കുകയും വിമാനത്തിന്റെ മൂന്‍വശത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു.

ഫ്‌ലൈറ്റ് 6E2142 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. വൈകിട്ട് 6.30ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ (AOG) എന്ന് എയര്‍ലൈനിന് കേടുപാടുകള്‍ സംഭവിച്ചു.

അപ്രതീക്ഷിതമായ കാലാവസ്ഥ തടസ്സം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ വഴിതിരിച്ചുവിടാനോ നിര്‍ബന്ധിതമാക്കി.

Continue Reading

india

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

Published

on

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.

സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

Continue Reading

Trending