Connect with us

kerala

സിപിഎം സര്‍വീസ് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ സെക്‌സ് റാക്കറ്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ മകളുടെ ഭര്‍ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ സിപിഎമ്മിന്റെ സര്‍വ്വീസ് സംഘടനയില്‍പ്പെട്ട ഒരുപറ്റം ജീവനക്കാരുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തുന്നതായി പരാതി. യൂണിയന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിലാണ് ഈ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഏറെ ഗൗരവമേറിയ വിഷയം. സ്ത്രീസുരക്ഷയും സംരക്ഷണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഭരണസിരാകേന്ദ്രത്തില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത് പുറത്തുവരുന്നത്. ജയ്ഹിന്ദ് ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ മകളുടെ ഭര്‍ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രവീണിന്റെ വലയില്‍ വീഴുന്ന സ്ത്രീകളെ മറ്റ് പലര്‍ക്കായും അയാള്‍ കാഴ്ച വെക്കുക പതിവാണ്. ഇവരുടെ ലൈംഗിക വേഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി മറ്റ് സംഘങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. ഇങ്ങനെ നിരവധി പേരിലേക്കാണ് ഒരു സ്ത്രീയെ എത്തിക്കുന്നത്. നിവര്‍ത്തിക്കേട് കൊണ്ടും ഭയന്നും പലരും ഇതൊന്നും പുറത്ത് പറയാറില്ല.

സെക്രട്ടറിയേറ്റിലെ ഒന്നാം അനക്സ് ബിള്‍ഡിംഗിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ആറടി പൊക്കമുള്ള ക്യാബിനുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ലീലാവിലാസങ്ങള്‍ നടക്കുന്നത്. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ മറച്ചുപിടിക്കാന്‍ അവര്‍ക്ക് ഉറക്കഗുളികളും മയക്കുമരുന്നും നല്‍കുന്നതും പതിവാണെന്ന് പരാതിക്കാരന്‍ പറയുന്നു.

ഈ റാക്കറ്റിന്റെ വലയില്‍പ്പെടുന്ന സ്ത്രീകളോട് അവരുടെ ഭര്‍ത്താക്കന്മാരുമായുള്ള കിടപ്പിറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തികൊണ്ട് വരാന്‍ പറയുന്നു. അതുമല്ലെങ്കില്‍ ഈ സംഘാംഗങ്ങള്‍ക്ക് കിടപ്പറ രംഗങ്ങള്‍ കാണാന്‍ വാതിലോ ജനലോ തുറന്നിട്ട് കൊടുക്കാനും ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ വളരെ ഗുരുതരമായ വസ്തുതകളാണ് തെളിവ് സഹിതം ജിഎഡി സെക്രട്ടറിക്ക് നല്‍കിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് നല്‍കിയ പരാതിയില്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

kerala

എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു; ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 232 പേര്‍ അറസ്റ്റില്‍

വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു

Published

on

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു. വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

Continue Reading

kerala

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം

Published

on

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അച്ഛനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.

Continue Reading

Trending