Connect with us

Cricket

8,4,0,5,26,25,9.. ഏഴു മത്സരങ്ങളിലെ സ്‌കോര്‍ ഇങ്ങനെ; സഞ്ജുവിന് ഇതെന്തു പറ്റി?

ചഹലിനെതിരെ ഒരിക്കല്‍ക്കൂടി സഞ്ജു പരാജയപ്പെടുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍ കണ്ടത്.

Published

on

ഷാര്‍ജ: ഐപിഎല്ലിന്റെ ആദ്യ രണ്ടു മത്സരങ്ങളില്‍ തകര്‍ത്തടിച്ച മലയാളി താരം സഞ്ജു സാംസണ്‍ മോശം ഫോം തുടരുന്നു. ബംഗളൂരുവിന് എതിരെയുള്ള മത്സരത്തില്‍ ആറു പന്തില്‍ ഒമ്പത് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് മുമ്പിലാണ് സഞ്ജു കീഴടങ്ങിയത്.

എട്ടാം ഓവര്‍ എറിയാന്‍ എത്തിയ ചഹലിനെ സിക്‌സറുമായാണ് സഞ്ജു വരവേറ്റത്. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ ലോങ് ഓഫില്‍ ക്രിസ് മോറിസിന്റെ കൈയിലൊതുങ്ങി സഞ്ജുവിന്റെ ഇന്നിങ്‌സ്. ഇതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഫോമിലുള്ള ഉത്തപ്പയെയും ചഹല്‍ മടക്കിയിരുന്നു. 22 പന്തില്‍ നിന്ന് 41 റണ്‍സാണ് ഉത്തപ്പ സ്വന്തമാക്കിയത്.

ചഹലിനെതിരെ ഒരിക്കല്‍ക്കൂടി സഞ്ജു പരാജയപ്പെടുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍ കണ്ടത്. ഇതുവരെ സഞ്ജു ചഹലിന്റെ 33 പന്തുകളാണ് നേരിട്ടത്. ഇതില്‍ 30 റണ്‍സെടുത്തു. എന്നാല്‍ അഞ്ചു തവണയാണ് ചഹല്‍ മലയാളി താരത്തെ പുറത്താക്കിയത്.

https://twitter.com/Cricketracker/status/1317416132559532034?s=20

ആദ്യ രണ്ടു കളികളില്‍ 159 റണ്‍സ് (74,85) നേടിയ ശേഷമാണ് സഞ്ജു തുടര്‍ച്ചയായി പരാജയപ്പെടുന്നത്. 2017 മുതലുള്ള ഐപിഎല്ലുകളിലും സമാന പരാജയം മലയാളി താരത്തിനുണ്ടായിരുന്നു. 2017ല്‍ ആദ്യ രണ്ടു കളികളില്‍ താരം നേടിയത് 114 റണ്‍സ്. പിന്നീടുള്ള 12 കളികളില്‍ 272 റണ്‍സും. 2018ല്‍ ആദ്യ മൂന്നു കളികളില്‍ നേടിയത് 178 റണ്‍സ്. ബാക്കിയുള്ള പന്ത്രണ്ട് കളികളില്‍ ആകെ നേരിയത് 263 റണ്‍സ്. 2019ല്‍ ആദ്യ രണ്ടു കളികളില്‍ 132 റണ്‍സ്. പിന്നീടുള്ള പത്തു കളികളില്‍ 210.

Cricket

‘ഒരു കോടി തന്നില്ലെങ്കില്‍ കൊല്ലും’ ; ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി

ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്.

Published

on

ലഖ്നൗ: ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിന്റെ പരാതിയെ തുടര്‍ന്ന് യുപിയെ അംറോഹ ജല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രാജ് പുത് സിന്ദര്‍ എന്ന് പരിചയപ്പെടുത്തിയാണ് മെയില്‍ വന്നിരിക്കുന്നത്. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി കിരീടം സമ്മാനിക്കുന്നതില്‍ ഷമി നിര്‍ണായക പങ്ക് വഹിച്ചിരുന്നു

നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും വധ ഭീഷണി വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് വധ ഭീഷണി. ഗംഭീറിനും ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം വന്നത്.

Continue Reading

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Trending