Connect with us

india

പെരിയാര്‍ പ്രതിമക്ക് മേല്‍ കാവി പൂശി വികൃതമാക്കി; തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധം

പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 

Published

on

ചെന്നൈ: ദ്രാവിഡ നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായി പെരിയാര്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമകള്‍ക്ക് നേരെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രിയില്‍ പെരിയാര്‍ പ്രതിമയ്ക്ക് മുകളില്‍ കാവിയൊഴിച്ച് വികൃതമാക്കിയതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയരുന്നു. തിരുച്ചിറപ്പള്ളിക്ക് സമീപം പെരിയാറിന്റെ പ്രതിമക്ക് മുകളില്‍ അക്രമികള്‍ കാവി നിറത്തിലുള്ള പെയിന്റ്  ഒഴിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു.

പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തിന് എതിരെ രൂക്ഷ പ്രതികരണുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രംഗത്തെത്തി. ‘ഇതേ തെറ്റ് ആവര്‍ത്തിക്കുന്നര്‍, കൂടുതല്‍ അവഗണിക്കപ്പെടുമെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി പെരിയാര്‍ പ്രതിമകള്‍ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഈ വര്‍ഷം ആദ്യം ചെങ്ങല്‍പാട്ടിലും പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമം നടന്നിരുന്നു. പ്രതിമയുടെ മുഖം വികൃതമാക്കിയ രീതിയില്‍ കണ്ട നാട്ടുകാരാണ് അന്ന് പൊലീസില്‍ വിവരം അറിയിച്ചത്. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് അരിയലൂരിലെ പ്രതിമയ്ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് പ്രതിമയ്ക്ക് നേരെ കരി ഓയില്‍ പ്രയോഗമാണ് നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

Published

on

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു, അവിടെ ജനപ്രതിനിധികള്‍ക്ക് അവരുടെ ഐക്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ലോക്സഭാ ലോക്സഭാ എല്‍പി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.

‘പഹല്‍ഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നു. ഈ നിര്‍ണായക സമയത്ത്, ഭീകരതയ്ക്കെതിരെ നമ്മള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം… അത്തരമൊരു പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ ശക്തമായ പ്രകടനമായിരിക്കും ഈ സെഷന്‍ എന്ന് രാജ്യസഭാ ലോക്സഭാംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്റെ കത്തില്‍ പറഞ്ഞു.

‘ഐക്യവും ഐക്യദാര്‍ഢ്യവും അനിവാര്യമായ ഈ നിമിഷത്തില്‍, പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു… അതിനനുസരിച്ച് സമ്മേളനം വിളിക്കപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” ഖാര്‍ഗെ പറഞ്ഞു.

ബൈസാരന്‍ പുല്‍മേട്ടില്‍ വിനോദസഞ്ചാരികള്‍ക്കെതിരായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരരെ പിടികൂടുന്നതിനായി പഹല്‍ഗാമിന് ചുറ്റുമുള്ള വനങ്ങളില്‍ സംയുക്ത സേനാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

 

Continue Reading

india

കസ്റ്റഡി മരണക്കേസ്; സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

Published

on

കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

1990ലെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എഎസ്പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഇതിനിടയില്‍ 1997ലെ കസ്റ്റഡി പീഡനക്കേസില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടിരുന്നു. കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്. സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്പി ആയിരിക്കുമ്പോഴുള്ള കേസിലായിരുന്നു കഴിഞ്ഞ വര്‍ഷം കോടതി വിധി പറഞ്ഞത്.

2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നല്‍കിയതോടെയാണ് താന്‍ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായതെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു.

 

Continue Reading

india

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി.

Published

on

ഭീകാരക്രമണ സാധ്യത മുന്‍നിര്‍ത്തി ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവച്ചു. ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.

പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്ത നടപടിയില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ആക്രമണ ഭീഷണി കൂടുതലുള്ള ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ ആന്റി ഫിദായിന്‍ സ്‌ക്വാഡിനെ നിയമിച്ചിരിക്കുകയാണ്.

 

Continue Reading

Trending