Connect with us

india

മധ്യപ്രദേശില്‍ സിന്ധ്യയെ നേരിടാന്‍ സച്ചിന്‍ പൈലറ്റ്; കിടിലന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു

ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ്-സിന്ധ്യ പോരാട്ടം അതീവ കൗതുകത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ വീക്ഷിക്കുന്നത്.

Published

on

ജയ്പൂര്‍: നേതൃത്വത്തിനെതിരെ വിമത പ്രവര്‍ത്തനം നടത്തി തിരിച്ചെത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസില്‍ പുതിയ നിയോഗം. ഈയിടെ പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ തളയ്ക്കാന്‍ പഴയ സുഹൃത്തു കൂടിയായ പൈലറ്റിനെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമായി മധ്യപ്രദേശിലെ 28 അസംബ്ലി മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട സിന്ധ്യയ്‌ക്കൊപ്പം പോയ എംഎല്‍എമാരുടെ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 22 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. സാമാജികളുടെ മരണം മൂലം ഒഴിവു വന്നവയാണ് മറ്റു മണ്ഡലങ്ങള്‍.

മധ്യപ്രദേശില്‍ പ്രചാരണത്തിന് പോകുമെന്ന് സചിന്‍ പൈലറ്റ് മുംബൈ മിററിനോട് വ്യക്തമാക്കി. ‘സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് കമല്‍നാഥ് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തീര്‍ച്ചയായും പ്രചാരണത്തിന് എത്തിയിരിക്കും. കൂറുള്ള കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ എനിക്ക് കഴിയുന്ന എല്ലാം പാര്‍ട്ടിക്കായി ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മധ്യപ്രദേശ് എനിക്ക് പരിചിതമാണ്. രാജസ്ഥാനുമായി അടുത്തു നില്‍ക്കുന്ന പ്രദേശങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്’ – പൈലറ്റ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റില്‍ 16 ഉം ഗ്വാളിയോര്‍-ചമ്പര്‍ മേഖലയിലാണ്. സിന്ധ്യയുടെ തട്ടകമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മേഖലയിലെ ഗുജ്ജര്‍ വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെയും പൈലറ്റിന്റെയും കണ്ണ്. 28ല്‍ പകുതി സീറ്റെങ്കിലും പിടിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ പൈലറ്റിന്റെ ഗ്രാഫ് ഉയരും. പ്രചാരണത്തിനായി സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരിടമായ മാല്‍വ-നിമാര്‍ മേഖലയില്‍ 2015ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പൈലറ്റ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭുരിയയാണ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ്-സിന്ധ്യ പോരാട്ടം അതീവ കൗതുകത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ വീക്ഷിക്കുന്നത്. ജൂലൈയിലാണ് പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമത നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. മധ്യപ്രദേശില്‍ സിന്ധ്യ പുറത്തു പോയതു പോലെ സച്ചിനും ബിജെപിയിലേക്ക് ചേക്കേറുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും അതുണ്ടായില്ല. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ അഹമ്മദ് പട്ടേല്‍, അജയ് മാക്കന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

Trending