Connect with us

gulf

അബ്രഹാം കരാര്‍ ഗള്‍ഫിനെ മാറ്റിമറിക്കും; യുഎഇയിലെത്തുക 500 ദശലക്ഷം ഡോളറിന്റെ ഇസ്രയേല്‍ ചരക്കുകള്‍

ആളോഹരി ജിഡിപി വാങ്ങല്‍ ശേഷിയില്‍ ആഗോള തലത്തില്‍ അഞ്ചാമതാണ് യുഎഇ. ഇസ്രയേല്‍ മുപ്പത്തിയഞ്ചാമതും. വാങ്ങല്‍ ശേഷി കൂടുതലുള്ള അറബ് രാജ്യത്തേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമം

Published

on

ദുബൈ: ഇസ്രയേലും യുഎഇയും തമ്മില്‍ ഒപ്പുവച്ച നയതന്ത്ര കരാര്‍ (അബ്രഹാം അക്കോഡ്) മധ്യേഷ്യയുടെ വാണിജ്യ മുഖച്ഛായ തന്നെ മാറ്റുമെന്ന് വിദഗ്ധര്‍. ഒരു വര്‍ഷത്തിനുള്ളില്‍ 300-500 ദശലക്ഷം ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇസ്രയേല്‍ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുക. മധ്യേഷ്യയുടെ സാമ്പത്തിക സ്വഭാവം തന്നെ മാറ്റിമറിക്കുന്ന കരാറാണ് ഇത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാപാര-വാണിജ്യ മേഖലയിലെ അവസരങ്ങള്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ഉത്തേജനം നല്‍കുന്നതാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് പറഞ്ഞു. ലോജിസ്റ്റിക്, വ്യോമയാനം, കാര്‍ഷിക സാങ്കേതിക വിദ്യ, ഹരിതോര്‍ജം, ഭക്ഷ്യ-ജലസുരക്ഷ എന്നിവയില്‍ ഇരുരാഷ്ട്രങ്ങളും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങലും തമ്മില്‍ എട്ടു കരാറുകളിലാണ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഇരുരാഷ്ട്രങ്ങളിലെയും നിരവധി കമ്പനികള്‍ സഹകരണത്തിന് ധാരണയായിട്ടുണ്ട്.

ആളോഹരി ജിഡിപി വാങ്ങല്‍ ശേഷിയില്‍ ആഗോള തലത്തില്‍ അഞ്ചാമതാണ് യുഎഇ. ഇസ്രയേല്‍ മുപ്പത്തിയഞ്ചാമതും. വാങ്ങല്‍ ശേഷി കൂടുതലുള്ള അറബ് രാജ്യത്തേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമം. യുഎഇ ഇസ്രയേലില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഇറക്കുകയും ചെയ്യും. 350 ദശലക്ഷം യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക.

ചൊവ്വാഴ്ചയാണ് യുഎഇയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ഉടമ്പടിയായ അബ്രഹാം കരാര്‍ യാഥാര്‍ത്ഥ്യമായത്. ഓഗസ്റ്റ് 13ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കരാറാണ് ഒരു മാസം പിന്നിടുമ്പോള്‍ വൈറ്റ് ഹൗസില്‍ യാഥാര്‍ത്ഥ്യമായത്. വൈറ്റ്ഹൗസിലെ സൗത്ത് ലോണ്‍ ഗാര്‍ഡനില്‍ ചരിത്ര ഉടമ്പടിക്ക് സാക്ഷിയാകാന്‍ എത്തിയത് എഴുന്നൂറോളം വിശിഷ്ടാതിഥികളായിരുന്നു.

gulf

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്.

Published

on

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിക്കുകയായിരുന്നു.

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളോട്? ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

റമദാന്‍ 29 ശനിയാഴ്ച എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറ ദര്‍ശിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

Continue Reading

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

gulf

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം അന്ന് റമദാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നത്.

Published

on

മാർച്ച് 29 ശനിയാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു.

ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം അന്ന് റമദാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നത്. നഗ്ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ അന്നേദിവസം മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ ഹാജറായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതിവ്യക്തമാക്കി.

Continue Reading

Trending