Connect with us

kerala

ചന്ദ്രിക ഞാന്‍ കുട്ടിക്കാലം മുതല്‍ വായിച്ചു തുടങ്ങിയ പത്രം: ജിഫ്രി തങ്ങള്‍

ഭാഷാസമരം ഉള്‍പ്പെടെ മുസ്‌ലിം ലീഗ് സമര പരിപാടികളില്‍ കൊടിപിടിച്ച് പങ്കെടുത്തിട്ടുണ്ട്.

Published

on

കൊണ്ടോട്ടി: കുട്ടിക്കാലം മുതല്‍ വായിച്ചു ശീലിച്ച പത്രമാണ് ചന്ദ്രികയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍. പിതാവിന്റെ കാലം തൊട്ട് ചന്ദ്രിക വരിക്കാരനാണ്. ഇന്നും ആ സ്‌നേഹം ചന്ദ്രികയുമായുണ്ട്. പഴയകാലത്ത് മുസ്‌ലിം ലീഗിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷാസമരം ഉള്‍പ്പെടെ മുസ്‌ലിം ലീഗ് സമര പരിപാടികളില്‍ കൊടി പിടിച്ച് പങ്കെടുക്കാനായിട്ടുണ്ട്. സമസ്തയുടെ ഉത്തരവാദിത്തത്തില്‍ വന്നതിന് ശേഷം മാത്രമാണ് സജീവ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പക്ഷെ പാര്‍ട്ടിയുടെ കൂടെ ഇപ്പോഴുമുണ്ട്. ചന്ദ്രികയെ സ്‌നേഹിക്കുന്ന ആളാണ്. പ്രചരണ കാമ്പയിന് എല്ലാ വിധ പിന്തുണയും എപ്പോഴുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ചന്ദ്രിക പ്രചരണ കാമ്പയിന്‍ വാര്‍ഷിക വരിചേര്‍ത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

മുണ്ടക്കുളം ശംസുല്‍ ഉലമ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പഴയകാല മുസ്‌ലിം ലീഗ്, ചന്ദ്രിക ചരിത്രവും തങ്ങള്‍ പങ്കുവെച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ചന്ദ്രിക ഡയരക്ടര്‍ പി.എം.എ സമീര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് മാടാന്‍, മണ്ഡലം ചന്ദ്രിക കോഡിനേറ്റര്‍ കെ.പി ബാപ്പു ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending