Connect with us

india

30 ‘ജാമിഅ ജിഹാദി’കളില്‍ 14ഉം ‘ഹിന്ദു ജിഹാദികള്‍’; ജാമിഅ വൈസ് ചാന്‍സലര്‍

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തില്‍ കുപ്രസിദ്ധനാണ് സുരേഷ് ചൗഹാന്‍കെ.

Published

on

ന്യൂഡല്‍ഹി: ജാമിഅയില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയ മുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്കെതിരേ സുരേഷ് ചൗഹാന്‍കെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ജാമിഅ വൈസ് ചാന്‍സലര്‍. ആഗസ്ത് 25ന് ചൗഹാന്‍കെ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സിവില്‍ സര്‍വീസില്‍ മുസ്ലിം പ്രാതിനിധ്യം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഐഎഎസ് നേടിയവരെ ജാമിഅയുടെ ജിഹാദികള്‍ എന്നു വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തില്‍ കുപ്രസിദ്ധനാണ് സുരേഷ് ചൗഹാന്‍കെ.

ജാമിയ മില്ലിയ ഇസ്ലാമിയയുടെ സെന്റര്‍ ഫോര്‍ കോച്ചിങ് ആന്റ് കരിയര്‍ പ്ലാനിങ് (ആര്‍സിഎ)യില്‍ പഠിച്ച 30 വിദ്യാര്‍ഥികള്‍ ഐഎഎസിന് യോഗ്യത നേടിയിരുന്നു. ഇതില്‍ 14 പേരും ഹിന്ദു വിഭാഗത്തില്‍നിന്നുള്ളവരാണെന്ന് നിലവിലെ യുപിഎസ്സി ഫലങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍സിഎയില്‍ നിന്ന് 30 വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത നേടിയത്.

അതില്‍ 16 പേര്‍ മുസ്‌ലിംകളും 14 പേര്‍ ഹിന്ദുക്കളുമാണ്. എല്ലാവരെയും ജിഹാദികള്‍ എന്ന് വിളിച്ചിരുന്നതിനാല്‍ 16 മുസ്ലിം ജിഹാദികളും 14 പേര്‍ ഹിന്ദു ജിഹാദികളുമാണ്. ജിഹാദികള്‍ക്ക് ഇന്ത്യ പുതിയ മതേതര നിര്‍വചനം നല്‍കിയിട്ടുണ്ടെന്നും ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജാമിഅ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ വ്യക്തമാക്കി.

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിവരില്‍ അഞ്ചു ശതമാനം മുസ്ലിം വിഭാഗത്തില്‍നിന്നുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പുറത്തിറക്കിയ പട്ടികയില്‍ 829 ഉദ്യോഗാര്‍ഥികളില്‍ 42 പേരാണ് മുസ്ലിം വിഭാഗത്തില്‍നിന്നുള്ളത്. കഴിഞ്ഞ 28 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മുസ്ലിം പ്രാതിനിധ്യമാണിത്.

അതേസമയം, ചവാങ്കെയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ജാമിയ അധികൃതര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ഇന്ത്യന്‍ പോലിസ് സര്‍വീസ് അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഇയാളുടെ പരാമര്‍ശത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ആഗസ്ത് 28 ന് ഡല്‍ഹി ഹൈക്കോടതി ചവാങ്കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം

2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌

Published

on

തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല്‍കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ 14നാണ് പങ്കാളി അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതില്‍ പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

കഴിഞ്ഞ 4 വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം

രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.

Continue Reading

india

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി ‘എക്‌സ്’

3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്

Published

on

ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. സാങ്കേതിക തകരാറുകള്‍ ആഗോള തലത്തില്‍ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗണ്‍ ഡിറ്റക്ടര്‍ നല്‍കുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

നിരവധി എക്‌സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിലവില്‍ എക്‌സ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

Continue Reading

Trending