Connect with us

kerala

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാളി; സംസ്ഥാനത്ത് ആഗസ്റ്റില്‍ മാത്രം 35,651 പുതിയ കോവിഡ് രോഗികള്‍

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു

Published

on

തിരുവനന്തപുരം: മെയ് 24 മുതല്‍ കേരളത്തിലെ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ എണ്ണം ആകെ ബാധിതരുടെ 30 ശതമാനത്തില്‍ താഴെയായി നിര്‍ത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം പാളുന്നതാണ് പിന്നീട് കണ്ടത്.

മെയ് 24 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ ആകെ 60,870 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ 48,522 കേസുകളും സമ്പര്‍ക്കത്തിലൂടെയായിരുന്നു. അതായത്, ഇക്കാലയളവില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 79.71% ഓഗസ്റ്റില്‍ മാത്രമുണ്ടായതാണ്. ഓഗസ്റ്റ് 1 മുതല്‍ 26 വരെ രോഗം ബാധിച്ചത് 35,651 പേര്‍ക്കായിരുന്നു. ജൂലൈയില്‍ അത് 12,603 മാത്രമായിരുന്നു. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പര്‍ക്ക ബാധിതരില്‍ ഈ മാസമുണ്ടായത് മൂന്നിരട്ടിയോളം വര്‍ധനയാണ്. സെപ്റ്റംബറില്‍ പ്രതിദിന കേസ് 10,000 വരെയെത്താമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കുമ്പോഴും ആ എണ്ണവും ഏറെയും സമ്പര്‍ക്കത്തിലൂടെയായിരിക്കുമെന്ന കൃത്യമായ സൂചനയുമുണ്ട്. ഒരുപക്ഷേ സമ്പര്‍ക്ക കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയരുന്നതും സെപ്റ്റംബറിലായിരിക്കാമെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു.

ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക ബാധിതരുണ്ടായത് ഓഗസ്റ്റിലാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗബാധിതര്‍ തിരുവനന്തപുരത്തും. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. നിലവില്‍ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് എറണാകുളമാണ്. ആലപ്പുഴയാണ് നാലാമത്.അഞ്ചാം സ്ഥാനത്ത് കോഴിക്കോടാണ്.

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 26നു മാത്രം ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ 10 ജില്ലകളിലും നൂറിനു മുകളിലാണ് കോവിഡ് സമ്പര്‍ക്ക കേസുകള്‍. അതില്‍ത്തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ കുതിച്ചുകയറ്റവും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ കോവിഡ് ക്ലസ്റ്ററുകളുടെ സൂചനയാണ് ഇവ നല്‍കുന്നത്.

 

 

 

kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍-കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാ്? മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകരവരെ), മലപ്പുറം (കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടിവരെ) തീരങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണ സാധ്യതയുണ്ട്.

തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) തീരങ്ങളില്‍ 0.6 മുതല്‍ 0.9 മീറ്റര്‍ വരെയും ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടിവരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ) തീരങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Continue Reading

kerala

നന്തന്‍കോട് കൊലക്കേസ്; വിധി ഇന്ന്

ന്തന്‍കോട് ബെയില്‌സ് കോന്‌പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കേഡല്‍ കൊല്ലപ്പെടുത്തിയത്.

Published

on

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കേഡല്‍ ജെന്‍സന്‍ രാജയാണ് കേസിലെ ഏകപ്രതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നന്തന്‍കോട് ബെയില്‌സ് കോന്‌പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കേഡല്‍ കൊല്ലപ്പെടുത്തിയത്.

രാജയുടെ മകനായ കേഡല്‍ തന്നെയാണ് കൊലപാതകങ്ങള്‍ നടത്തിയെന്നാണ് കേസ്. ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.

വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.

Continue Reading

kerala

അപകീര്‍ത്തികേസ്; ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം

അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വാഹനത്തില്‍ കയറിയത്

Published

on

അപകീര്‍ത്തികേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയലാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 23 നാണ് താന്‍ എഡിറ്ററായ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി. അതേ സമയം, ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം ലംഘിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്ന് പരാതിക്കാരി പറയുന്നു. തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വാഹനത്തില്‍ കയറിയത്.
‘പിണറായിസം തുലയട്ടെ. അഴിമതിയുടെ വീരന്‍. മകള്‍ക്ക് വേണ്ടി തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി. അതിന് ഓശാന പിടിക്കുന്ന പൊലീസുകാര്‍. ഈ നാട് മുടിപ്പിക്കും. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടും. എനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസാണ്. ഒരിക്കല്‍പോലും ജയിലില്‍ അടച്ചിട്ടില്ല. ഷര്‍ട്ട് ഇടാന്‍ പോലും അനുവദിച്ചില്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ ജയിലിലേക്ക് പോകുന്നു. സിന്ദാബാദ്. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് എന്നെ പിടിച്ചുകൊണ്ടുവന്നത്. പിണറായിസം തുലയട്ടെ’, ഷാജന്‍ സ്‌കറിയ പറഞ്ഞു.

Continue Reading

Trending