Connect with us

kerala

കൊക്കോണിക്‌സ് മൂലം കെല്‍ട്രോണിന് നഷ്ടം 2.25 ഏക്കര്‍ ഭൂമി

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് തുടത്തിയ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് പദ്ധതി കൊക്കോണിക്‌സ് മൂലം കെല്‍ട്രോണിന് നഷ്ടപ്പെട്ടത് 2.25 ഏക്കര്‍ ഭൂമി. ലാപ്‌ടോപ്പ് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നേറ്റ സ്വകാര്യ കമ്പനിയുടെ കയ്യിലാണ് ദശകോടികള്‍ മതിക്കുന്ന ഭൂമി ചെന്നുപെട്ടത്. ജനുവരിയില്‍ പുറത്തിറക്കിയ ലാപ്‌ടോപ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

പ്രതിവര്‍ഷം ഒരു ലക്ഷം എന്ന കണക്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ലാപ്‌ടോപ്പ് വാങ്ങേണ്ടി വരുമെന്ന കണക്കുകളുടെ അടിസ്ഥാാനത്തിലായിരുന്നു പദ്ധതി. ഇതിന് യുഎസ്ടി ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നിവരും സ്റ്റാര്‍ട്ടപ്പ് ക്മ്പനിയും ചേര്‍ന്ന് സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവല്‍ക്കരിച്ചിരുന്നു. പൂര്‍ണ്ണമായും യുഎസ്ടി ഗ്ലോബലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാാപനത്തിനായി മണ്‍വിളയിലെ കെല്‍ട്രോണിന്റെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മ്മാണശാലയും 2.25 ഏക്കര്‍ സ്ഥലവുമാണ് കൈമാറിയത്. കെട്ടിടങ്ങള്‍ കോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെല്‍ട്രോണിന് വാടകയായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും വീഴ്ച്ച വന്നിട്ടുണ്ട്.

പദ്ധതിക്കായി സര്‍ക്കാര്‍ ഗാരന്റിയില്‍ കോടിക്കണക്കിന് രൂപ കെഎസ്‌ഐഡിസിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല്‍ വിപണിയിലിറക്കി ഏഴുമാസം കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് ലഭ്യമാവുന്നില്ല. സ്‌കൂളിലേക്കടക്കം കമ്പ്യൂടട്ടര്‍ നല്‍കിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു കമ്പനികളുടേതായിരുന്നു. കെല്‍ട്രോണ്‍ ജീവനക്കാര്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും കൊക്കോണിക്‌സിനൊപ്പം വില്‍പ്പനക്കുവെച്ച ലെനോവ ലാപ്‌ടോപ്പാണ് ഭൂരിപക്ഷം ആലുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളേക്കാള്‍ വിലയായതും വിനയായി.

പ്രതിവര്‍ഷം 2.5 ലക്ഷം ലാപ്‌ടോപ്പ് നിര്‍മ്മിക്കാനുള്ള ശേഷിയിലാണ് കെല്‍ട്രോണിന്റെ സ്ഥലം നവീകരിച്ചത്. മുന്‍ ഐടിസെക്രട്ടറി ശിവശങ്കറിന്റെ സ്വപ്‌നമായി അവതരിപ്പിച്ച പദ്ധതി വിശദീകരിക്കാന്‍ വിളിച്ച തൊഴിലാളി യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ഇന്ത്യയില്‍ ആദ്യമായി ചിപ്പ് അസംബ്ലി അടക്കം സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണമാണ് മണ്‍വിളയില്‍ നടത്തുക എന്നറിയിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കൂ്ട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂട്ടുസംരംഭമാണെങ്കിലും കെല്‍ട്രോണില്‍ നിന്ന് ഒരാളെപ്പോലും കൊക്കോണിക്‌സിലേക്ക് നിയോഗിച്ചിട്ടില്ല. കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ കെല്‍ട്രോണിന് ശേഷിയുണ്ടെന്നിരിക്കെ എന്തിന് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ചെന്ന ചോദ്യവും ഉയരന്നുണ്ട്.

 

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending