Connect with us

india

പ്രശാന്ത് ഭൂഷന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published

on

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിനെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാംങ്മൂലം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.

അത് തള്ളിയ സാഹചര്യത്തില്‍ ശിക്ഷ വിധിക്കുന്ന നടപടിയിലേക്ക് പോകണോ എന്നതില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം എടുത്തേക്കും. ഇതോടൊപ്പം പ്രശാന്ത് ഭൂഷണെതിരെ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കോടതി അലക്ഷ്യ കേസും ഇന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷൻ സിന്ദൂര്‍: വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളുമായി പാക്ക് മാധ്യമങ്ങൾ

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്

Published

on

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ വ്യാജ വാർത്തകളുമായി പാക്കിസ്ഥാൻ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യയുടെ പോർ വിമാനങ്ങൾ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ റഫാൽ, സുഖോയ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടെന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്സിൽ പ്രതികിച്ചു. തിരിച്ചടിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും എക്സിൽ പോസ്റ്റ് ചെയ്തു. ആക്രമണം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയെട്ടെയെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെളിവുകളോ നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങൾ വഴി ഇക്കൂട്ടർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ പലതും വർഷങ്ങൾ പഴക്കമുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച അർധരാത്രിയോടെ ജയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തയ്ബ (എൽഇടി) എന്നീ ഭീകരസംഘടനകളുടെ 9 ക്യാംപുകളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സംയുക്ത സേന തകർത്തത്. ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു.

Continue Reading

india

ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ ‘ലോകത്തിന് താങ്ങാനാവില്ല’: ആശങ്ക പ്രകടിപ്പിച്ച് യുഎന്‍

നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ പ്രദേശത്തിനകത്ത് ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

Published

on

നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ പ്രദേശത്തിനകത്ത് ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു.

‘നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും കുറുകെയുള്ള ഇന്ത്യന്‍ സൈനിക നടപടികളില്‍ സെക്രട്ടറി ജനറല്‍ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളില്‍ നിന്നും പരമാവധി സൈനിക നിയന്ത്രണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ല,’ യുഎന്‍ മേധാവിയുടെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

പാക്കിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളില്‍ സായുധ സേന ആക്രമണം നടത്തിയതായി ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ അധീന കശ്മീരില്‍ ഭീകരവാദികള്‍ 26 പേരെ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം, പാക് അധീന കശ്മീരിലെയും പഞ്ചാബ് പ്രവിശ്യയിലെയും തീവ്രവാദ ബന്ധമുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈകി ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തി.

ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ന്യൂഡല്‍ഹി പറഞ്ഞു.

Continue Reading

india

‘നമ്മുടെ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നു’:ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ഭീകരതയ്ക്കെതിരായ ദൃഢമായ പ്രതികരണമായാണ് സൈനിക ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രശംസിച്ചത്.

Published

on

‘ഓപ്പറേഷന്‍ സിന്ദൂരി’ലൂടെ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ നിര്‍ണായക നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച സ്ട്രൈക്കുകള്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തോടുള്ള നേരിട്ടുള്ള പ്രതികരണമായിരുന്നു, കൂടാതെ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമുള്ള ഒമ്പത് തീവ്രവാദ ക്യാമ്പുകളില്‍ കൃത്യമായ ആക്രമണം നടത്തുകയും ചെയ്തു.

ദേശീയ ഐക്യത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ അഭിമുഖീകരിക്കുന്ന കൂട്ടായ ദൃഢനിശ്ചയത്തിന്റെ ആവശ്യകതയ്ക്കും ഊന്നല്‍ നല്‍കി. ഭീകരതയ്ക്കെതിരായ ദൃഢമായ പ്രതികരണമായാണ് സൈനിക ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രശംസിച്ചത്.

‘നമ്മുടെ സായുധ സേനയില്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

പാകിസ്ഥാന്‍, പിഒകെ എന്നിവിടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന എല്ലാത്തരം ഭീകരതയ്ക്കെതിരെയും ഇന്ത്യയ്ക്ക് അചഞ്ചലമായ ദേശീയ നയമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

‘അവരുടെ ദൃഢനിശ്ചയത്തെയും ധീരതയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു. ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയ്ക്കൊപ്പം നിലകൊള്ളുന്നു.

Continue Reading

Trending