Connect with us

india

തന്റെ ആദ്യത്തെ കാര്‍ കണ്ടെത്താന്‍ സഹായിക്കാമോ എന്ന് ആരാധകരോട് സച്ചിന്‍

ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതയാത്രയുടെ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ വാഹനത്തെ പറ്റി മനസ് തുറന്നത്.

Published

on

 

തന്റെ പഴയ കാറായ മാരുതി 800 കണ്ടെത്താന്‍ ആരാധകരോട് സഹായം ചോദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കര്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതയാത്രയുടെ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ വാഹനത്തെ പറ്റി മനസ് തുറന്നത്.

‘എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ പക്കലില്ല. ആ കാര്‍ ഇപ്പോള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം.’ സച്ചിന്‍ പറയുന്നു.

ബിഎംഡബ്ലിയു ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഗാരേജില്‍ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. ക്രിക്കറ്റിലെ ഇതിഹാസ താരം ബ്രാഡ്മാന്‍ 29 സെഞ്ചുറി കൊപ്പം സച്ചിന്‍ തന്റെ പേര് കൂടി ചേര്‍ത്ത് വച്ചപ്പോള്‍ ഫെരാരി അദ്ദേഹത്തിന് ഒരു സൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. തുടര്‍ന്ന് ബിഎംഡബ്ല്യു ഐ8 സെവന്‍സ് തുടങ്ങി നിരവധി ആഡംബരകാറുകള്‍ സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാറുകളില്‍ ഒന്നായിരുന്നു മാരുതി 800 സച്ചിന്‍ പല ഇന്റര്‍വ്യൂകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ കാര്‍ വീണ്ടും കണ്ടെത്താനുള്ള സഹായമാണ് ഇപ്പോള്‍ ആരാധകരോട് തേടിയിരിക്കുന്നത്.

india

സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്

കേണല്‍ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്‍കി ദേശീയ വനിതാലീഗ്.

Published

on

ന്യൂഡല്‍ഹി: കേണല്‍ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്‍കി ദേശീയ വനിതാലീഗ്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയുടെ മുന്‍നിരയില്‍ നിന്ന് സേവനമനുഷ്ഠിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥയായ കേണല്‍ സോഫിയാ ഖുറേഷിയെ ഭീകരവാദിയുമായി ബന്ധപ്പെടുത്തി ”തീവ്രവാദികളുടെ സഹോദരി” എന്ന് വിവാദ പരാമര്‍ശം നടത്തിയ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രി ശ്രീ. വിജയ് ഷാക്കെതിരെ നിയമപരമായ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ വനിതാലീഗ് ദേശീയ വനിതാ കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്കിയിരിക്കുന്നു.

ഒരു വനിതാ സൈനികയുടെ സേവനത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തില്‍ പദവി ദുരുപയോഗം ചെയ്ത് നടത്തിയ മന്ത്രിയുടെ പ്രസ്താവന രാജ്യസ്നേഹത്തെയും സ്ത്രീസമത്വത്തെയും നേരിട്ട് ബാധിക്കുന്നതാണെന്ന് പരാതിയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സ്ത്രീകളുടെ വളര്‍ച്ചയും പങ്കാളിത്തവും അധിക്ഷേപിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ കര്‍ശനമായി തടയപ്പെടണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടു. വിജയ് ഷാ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വിഭജനത്തിന് ഇടയാക്കുന്നതാണെന്നും ദേശദ്രോഹപ്രസ്താവനയായി കണക്കാക്കണമെന്നും ശക്തമായ നടപടികള്‍ വേണമെന്നും പരാതിയില്‍ വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.നൂര്‍ബീന റഷീദ് ആവശ്യപ്പെട്ടു.

Continue Reading

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

india

ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല

Published

on

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. DGMOതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തിന് ഹോട്ട്ലൈന്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് ലഭിച്ചത്. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അഭ്യര്‍ത്ഥന. ഇന്ത്യയുടെ സന്ദേശം കൃത്യമായിരുന്നു. പാകിസ്താന്‍ അടിച്ചാല്‍ തിരിച്ചടിക്കും. അവര്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തും. ലോകനേതാക്കളോട് ഇന്ത്യ ഇത് പറഞ്ഞു. അവര്‍ പാകിസ്താനോട് ഇത് പറഞ്ഞു. ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയില്ല – വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കശ്മീര്‍ നയത്തില്‍ മാറ്റമില്ല കശ്മീരില്‍ മൂന്നാം കക്ഷി ഇടപെടല്‍ പാടില്ല. പരിഹരിക്കണ്ടത് ഉഭയകക്ഷി ചര്‍ച്ചയില്‍ – അദ്ദേഹം വ്യക്തമാക്കി.

ടിആര്‍എഫിനെനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ടിആര്‍എഫ് ഒന്നിലധികം തവണ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് സീറോ ടോളറന്‍സ് പോളിസിയാണ് നമ്മുടേത് – അദ്ദേഹം വ്യക്തമാക്കി.

പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും പാക് വ്യോമത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ് ഇനിയും പാകിസ്താനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending