Connect with us

main stories

മതഗ്രന്ഥം ആവശ്യപ്പെട്ടത് ആര്? അയച്ചത് ആര്? സ്വീകരിച്ചതാര്? ഉത്തരം മുട്ടി ജലീല്‍

ദുബായ് വിമാനത്താവളത്തില്‍ ആരാണ് പാഴ്‌സല്‍ നല്‍കിയത് എന്നതിലും വ്യക്തതയില്ല. തിരുവനന്തപുരത്ത് ആരാണ് അതു സ്വീകരിച്ചത് എന്നതും ദുരൂഹമാണ്.

Published

on

തിരുവനന്തപുരം: ദുബൈയില്‍ നിന്ന് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലുകള്‍ക്ക ഒരു രേഖയുമില്ലെന്ന് അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. എവിടെ നിന്നു വന്നു, ആര് അയച്ചു, ആര്‍ക്ക് അയച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഒന്നും ഒരു രേഖയുമില്ല. ഇവയില്‍ എന്താണ് എന്നും അറിയില്ല. ഇതോടെ പാഴ്‌സലില്‍ മതഗ്രന്ഥം ആയിരുന്നു എന്ന മന്ത്രി ജലീലിന്റെ വാദം കൂടുതല്‍ ദുര്‍ബലപ്പെട്ടു.

ആര് ആവശ്യപ്പെട്ടിട്ടാണ് മതഗ്രന്ഥം എത്തിച്ചത്, ആരാണ് സ്വീകരിച്ചത്, എന്തിന്റെ അടിസ്ഥാത്തിലാണ് ഇവ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. 4479 കിലോ തൂക്കമുള്ള 250 പായ്ക്കറ്റുകളാണ് തനിക്ക് വന്നത് എന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.

ദുബായ് വിമാനത്താവളത്തില്‍ ആരാണ് പാഴ്‌സല്‍ നല്‍കിയത് എന്നതിലും വ്യക്തതയില്ല. തിരുവനന്തപുരത്ത് ആരാണ് അതു സ്വീകരിച്ചത് എന്നതും ദുരൂഹമാണ്. സാധാരണഗതിയില്‍ പാഴ്‌സല്‍ വാങ്ങാന്‍ എത്തുന്നയാളിന്റെ പാസ്‌പോര്‍ട്ട് രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാങ്ങിവയ്ക്കാറുണ്ട്. എന്നാല്‍ ഇതില്‍ അങ്ങനെയും ഉണ്ടായിട്ടില്ല. എന്നാല്‍ മാര്‍ച്ച് നാലിന് എത്തിയ പാഴ്‌സലിന് 81000 രൂപ അടച്ചിട്ടുണ്ട്. അതിന് മുമ്പ് വന്ന പാഴ്‌സലുകള്‍ക്ക് പതിനായിരം രൂപയില്‍ താഴെ മാത്രമാണ് അടച്ചിട്ടുള്ളത്.

മാര്‍ച്ച് ആറിന് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് എത്തിയത് 250 പായ്ക്കറ്റ് പാഴ്‌സലാണ്. ഇതില്‍ 28 എണ്ണമാണ് മന്ത്രി ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റിലേക്ക കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടുപോയത്. ഒരു പാഴ്‌സല്‍ സി ആപ്റ്റ് വാഹനത്തില്‍ ബംഗളൂരുവിലേക്കും കൊണ്ടുപോയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

30 ദിനങ്ങളും കടന്ന് സമരം; ആശാ പ്രവര്‍ത്തകരോട് മുഖം തിരിച്ച് സര്‍ക്കാര്‍

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും.

Published

on

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം 30 ദിനങ്ങളും കടക്കുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്തില്‍ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.

ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ചര്‍ച്ച നടത്തുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാര്‍ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷന്‍ നേതാവ് എസ്. മിനി പറഞ്ഞു.

സമരം ചെയ്യുന്നവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്തില്‍ 13നു ആറ്റുകാല്‍ പൊങ്കാലയിടും.

 

Continue Reading

kerala

വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്: പി കെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും എന്നാല്‍ ഇതിലും വലിയ വെല്ലുവിളികളെ നേരിട്ട് തന്നെയാണ് പിതാമഹന്മാര്‍ സംഘടനയെ ഈ മണ്ണില്‍ വളര്‍ത്തിയതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്. മതേതരത്വവും ബഹുസ്വരതയും മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഈ യാത്ര തുടരും. സമുദായ സമുദ്ധാരണവും ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും എന്തായിരിക്കണം എന്ന് മുസ്‌ലിം ലീഗിന് കൃത്യമായ ധാരണയുണ്ട്. മുസ്‌ലിം ലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ആര്‍ക്കും കാണാവുന്നതാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചൂഷണത്തിന്റെ നാളുകള്‍ക്ക് ശേഷം സമുദായത്തിന് അവഗണനയുടെ നാളുകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖാഇദെ മില്ലത്ത് മുസ്ലിംലീഗിന് രൂപം നല്‍കിയത്. ആ മുസ്‌ലിം ലീഗാണ് പില്‍ക്കാലത്ത് ചരിത്രം സൃഷ്ടിച്ചത്. മുസ്‌ലിം ലീഗിന്റെ ആശയത്തോട് കിടപിടിക്കുന്ന ഒരു ആശയധാര പിന്നീട് ആര്‍ക്കും ഇന്ത്യയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുസ്‌ലിം ലീഗ് അതേ പ്രൗഢിയോടെ നിലനില്‍ക്കുന്നത് അത് കൊണ്ടാണ്. വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ കേരളം രാജ്യത്തിന് മാതൃക: പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍

‘ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും’

Published

on

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്കും ഐക്യത്തിനും മതസാഹോദര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഖാഇദെ മില്ലത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേരളമാണ് ആ സന്ദേശം ഏറ്റെടുത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന് മാതൃക കാണിച്ചത്. കേരളത്തിലാണ് അടിത്തട്ടില്‍ പാര്‍ട്ടിയെ സംഘടിപ്പിച്ചത്. തമിഴ്നാടിന് കേരളം പോലെ ഒരു മുന്നേറ്റം സാധിച്ചിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ അതിന് വേണ്ടി ശ്രമിക്കുകയാണ്. ദേശീയ കമ്മിറ്റി മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിംലീഗിനെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും.- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമാജമാണ്. ഭരണഘടന രാജ്യത്തിന്റെ പേരെഴുതിയത് ഇന്ത്യന്‍ യൂണിയന്‍ എന്നാണ്. ആ പേര് തന്നെയാണ് മുസ്‌ലിംലീഗും അതിന്റെ ഒന്നാമത്തെ അടയാളമായി സ്വീകരിച്ചത്. മുസ്‌ലിംലീഗ് ഒരു പാരമ്പര്യമാണ്. മുസ്ലിംലീഗിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ലോകത്തെ മുസ്‌ലിംകള്‍ക്കാകെ മാതൃകയാണ് ഈ രാഷ്ട്രീയ കൂട്ടായ്മ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സമുദായ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്ലിംലീഗിന്റെ സന്ദേശത്തെ ഹൃദയത്തില്‍ സ്വീകരിക്കുകയായിരുന്നു കേരളം. കേരളത്തെ എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending