Connect with us

Culture

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വെറും വാഗ്ദാനങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാമെന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍

Published

on

ദുബായ് : വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയില്ലെന്ന് ആക്ഷേപം. ഇപ്രകാരം നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്ന് യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ് ആരോപിച്ചു.

ധനമന്ത്രി തോമസ് ഐസക്കിന്റെ നേരത്തെ നടന്ന യു.എ.ഇ സന്ദര്‍ശനത്തിലും ബജറ്റിലും മറ്റും 2019 ജൂലൈ മുതല്‍ ഈ സേവനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം ഇതുവരെ നടപ്പിലായില്ലെന്ന് മാത്രമല്ല ഇതേക്കുറിച്ച് അറിയാത്ത പോലെയാണ് ധനമന്ത്രിയുടെ ഇപ്പോഴത്തെ സമീപനമെന്നും ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളോട് പറഞ്ഞ ഒരു കാര്യം പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഇനിയെങ്കിലും പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കണമെന്നും പുന്നക്കന്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു പോകുന്ന മലയാളികള്‍ക്ക് ആറു മാസത്തെ ശമ്പളം നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്തി ഇപ്പോള്‍ അതും മറന്നു പോയി. അതുപോലെയാണ് പ്രവാസിയുടെ മൃതദേഹത്തിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് അദേഹം ആരോപിച്ചു.

ഒക്ടോബര്‍ നാല്, അഞ്ച് തിയതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും യു.എ.ഇ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രവാസ ലോകത്ത് ഈ വിഷയത്തില്‍ പ്രതിഷേധം പുകയുന്നത്. അതേസമയം ലോക കേരള സഭയുടെ നിക്ഷേപ സംഗമത്തിന്റെ പേരും പറഞ്ഞ് ദുബായിലേക്ക് എത്തുന്ന മുഖ്യമന്ത്രി പാര്‍ട്ടി ചാനലിന്റെ എന്‍.ആര്‍.ഐ അവാര്‍ഡില്‍ പങ്കെടുക്കാനാണ് എത്തുന്നതെന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ദുബായ് ജിദ്ദാഫിലെ ഒരു ആഡംബര പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ചയാണ് എ.ആര്‍.ഐ ബിസിനസ് അവാര്‍ഡ് മീറ്റ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഗുണം ഇത്തരത്തില്‍ പാര്‍ട്ടിക്കും പാര്‍ട്ടി ചാനലിനും മാത്രമാണെന്നും വിമര്‍ശനമുണ്ട്.

kerala

കർഷകർ കടുത്ത പ്രതിസന്ധിയിൽ; കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കൊടിക്കുന്നിൽ സുരേഷ്

Published

on

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകർഷകർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

നെല്ല് സംഭരണ പ്രക്രിയയിലെ ഗുരുതരമായ വീഴ്ച, സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിസ്സംഗത, കാലതാമസമുളള സംഭരണം, നിശ്ചിത നിരക്കിൽ കർഷകർക്ക് താങ്ങുവില ലഭിക്കാത്തത് എന്നിവ കർഷകരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.

മില്ലുകളുടെ സംഭരണം വൈകുന്നതു മൂലം കർഷകർക്ക് ഉൽപന്നങ്ങൾ കൃത്യസമയത്ത് വിൽക്കാൻ കഴിയുന്നില്ല. തുടർച്ചയായി ഉറപ്പുനൽകിയിട്ടും സംഭരണ സംവിധാനത്തിൽ യാതൊരു പുരോഗതിയുമില്ലാത്തത് കർഷകരുടെ ജീവിതോപാധിയേ തന്നെ തകർക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

നേരത്തെയും ഈ പ്രശ്നം വിവിധ തലങ്ങളിൽ ഉന്നയിച്ചിരുന്നുവെങ്കിലും, സംയോജിത സംഭരണ സംവിധാനത്തിന്റെ അഭാവം വലിയ തോതിലുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വഴിവെക്കുന്നു. കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നിലപാട് കർഷകവിരുദ്ധമാണെന്നും എംപി കുറ്റപ്പെടുത്തി.

നെല്ലിൻ്റെ സമയോചിതമായ ശേഖരണം, കർഷകർക്ക് താങ്ങുവില ഉറപ്പ്, സംഭരണത്തിനായുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ചുള്ള അടിയന്തര ഇടപെടലിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര മന്ത്രാലയങ്ങളിലുമെൻ്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

Continue Reading

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

‘പരിചരിച്ച എല്ലാവർക്കും നന്ദി’; കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അബ്ദുൾ നാസർ

കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Published

on

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ ഇക്ബാലിന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റിവച്ച ശേഷമാണ് ഇപ്പോഴത്തെ മടക്കം.

ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅ്ദനി ആശുപത്രി വിട്ടത്. നേരത്തെ രണ്ട് വട്ടം അത്യാസന്ന നിലയിൽ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി മൂന്ന് മാസം മഅ്ദനിയും കുടുംബവും കൊച്ചിയിൽ തുടരും.

നേരത്തെ പേരിട്രേണിയൽ – ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.

Continue Reading

Trending