Connect with us

Culture

ശാസ്ത്രി പടിയിറങ്ങുന്നു ; പുതിയ പരിശീലകനുള്ള സാധ്യത ഇങ്ങനെ !

Published

on

ലോകകപ്പ് തോല്‍വിക്ക് പിറകെ പരിശീലക സ്ഥാനത്ത് അഴിച്ച് പണി നടത്താന്‍ ഒരുങ്ങി ബി.സി.സി.ഐ. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് എന്നീ പരിശീലക സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഈ മാസം 30ന് വൈകീട്ട് അഞ്ചു മണി വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 60 വയസ്സിനു താഴെ പ്രായമുള്ള, രണ്ടു വര്‍ഷത്തിലധികം രാജ്യാന്തര ക്രിക്കറ്റില്‍ പരിശീലകനായി അനുഭവസമ്പത്തുള്ളവര്‍ക്കാണ് മുന്‍ഗണന.

ടെസ്റ്റ് പദവിയുള്ള ഏതെങ്കിലും ടീമിനെ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പരിശീലിപ്പിച്ചിരിക്കണം എന്നതാണ് മുഖ്യ പരിശീലക റോളിലേക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പ്രധാനം. ഐസിസിയുടെ അസോഷ്യേറ്റ് രാജ്യങ്ങളെയോ എ ടീമുകളെയോ ഐപിഎല്‍ ടീമുകളെയോ മൂന്നു വര്‍ഷം പരിശീലിപ്പിച്ച പരിചയസമ്പത്താണെങ്കിലും മതി. ഇതിനു പുറമെ അപേക്ഷിക്കുന്നയാള്‍ ഏറ്റവും കുറഞ്ഞത് 30 ടെസ്റ്റുകളോ 50 ഏകദിനങ്ങളോ കളിച്ചിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാത്രമല്ല, അപേക്ഷകര്‍ 60 വയസ്സിനു താഴെയുള്ളവരുമാകണം. ഇപ്പോഴത്തെ പരിശീലകന്‍ രവി ശാസ്ത്രിക്ക് 57 വയസ്സാണ്.

ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്കും മാനദണ്ഡങ്ങള്‍ ഏറെക്കുറേ സമാനമാണ്. ആകെ വ്യത്യാസമുള്ളത് മല്‍സര പരിചയത്തന്റെ കാര്യത്തില്‍ മാത്രം. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍.ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിനു പിന്നാലെ 45 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലും ഇവര്‍ക്കു തന്നെയാകും ടീമിന്റെ ചുമതല.

എന്നാല്‍ പുതിയ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, മുന്‍ പരിശീലകനും ഇന്ത്യന്‍ താരവുമായിരുന്ന അനില്‍ കുബ്ലെ, ഗാരി ക്രിസ്റ്റ്യന്‍, ടോം മൂഡി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കാവും സാധ്യത എന്ന് ബി.സി.സി.ഐ യാതൊരു പ്രതികരണവും നല്‍കിയിട്ടില്ല.

Film

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍; മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Published

on

മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നിട്ട് ഇറങ്ങണമെന്നും പറഞ്ഞു.

Continue Reading

crime

ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമാ സെറ്റില്‍ ആക്രമണം

സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

Published

on

മലാപറമ്പ് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം സിനിമാ സെറ്റിലെത്തി ആക്രമിച്ചത്. പ്രൊഡക്ഷന്‍ മാനേജര്‍ ടിടി ജിബു ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ജിബുവിനെ കത്തികൊണ്ട് കുത്തി മര്‍ദുക്കുകയായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗിമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Continue Reading

Film

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു

ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Published

on

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സമിതിയുടെ അടുത്ത ചര്‍ച്ച ഫെഫ്‌കെയുമായാണ്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിര്‍ദേശിച്ചിരിക്കുന്നത്.

റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്നും നയരൂപീകരണ സമിതി അംഗമായിരുന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം തന്നെ സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകന്‍ വിനയന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Continue Reading

Trending