Connect with us

Culture

റോഡപകടം: പ്രതിദിനം കൊല്ലപ്പെടുന്നത് 11 പേര്‍; മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത് 12,392 ജീവന്‍

Published

on

തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഈ കണക്കുകള്‍.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ട്രാന്‍പോര്‍ട്ട് വാഹനങ്ങള്‍ 16.44 ലക്ഷവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 1.16 കോടിയുമാണ്. 6.14ലക്ഷം സ്വകാര്യ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞശേഷവും നിരത്തിലോടുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന 1,26,188 വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അമിത വേഗതയുടെ പേരില്‍ 2192 ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. അമിത വേഗത ഉള്‍പ്പെടെയുള്ള നിരീക്ഷിക്കാന് 143 ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 20.26 കോടി രൂപ ചെലവഴിച്ചാണ് ഇവ സ്ഥാപിച്ചത്. ഇതിന്റെ അറ്റകുറ്റ പണികള്‍ക്കായി 34.02 ലക്ഷം രൂപ ചെലവഴിച്ചു. ഇതില്‍ 22 ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. കെല്‍ട്രോണിനാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ എല്‍.പി.ജി, സി.എന്‍.ജി ഇലക്ട്രിക് ഓട്ടോറിക്ഷ എന്നിവ നിലവിലുള്ളതിന് പുറമെ 3000 വാഹനങ്ങള്‍ പുതിയതായി അനുവദിച്ചതായി മന്ത്രി അറിയിച്ചു.
ഇതില്‍ 2000 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ്. സംസ്ഥാനത്തുടനീളം വൈദ്യുതി ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ ബസ് നിര്‍മിച്ചു നല്‍കുന്നതിന് സ്വിറ്റ്സര്‍ലാന്‍ഡിലെ ഹെസ്സ് ആന്‍ഡ് കെറ്റാനോ കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരള ഓട്ടോ മൊബൈല്‍സുമായി സഹകരിച്ച് കേരളത്തില്‍ ഇ ബസ് നിര്‍മിക്കുക. മോട്ടോര്‍ വാഹന വകുപ്പില്‍ സേവന ഫീസ് ഇനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 126.89 കോടി പിരിച്ചെടുത്തിയതായും മന്ത്രി പറഞ്ഞു. 2016-17ല്‍ 43.27 കോടി, 2017-18ല്‍ 41.72, 2018-19ല്‍ 41.90 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. കഴിഞ്ഞ പത്തുമാസത്തിനിടെ സേവന നിരിക്കില്‍ 10 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്.

news

ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥിയെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു

വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Published

on

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ഗ്രീൻ കാർഡ് ഉടമയായ മഹ്മൂദ് ഖലീലിന്റെ അറസ്റ്റിന് പിന്നാലെയാണ് കോർഡയുടെ അറസ്റ്റ്. ഫലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രവർത്തകർക്കെതിരായ വ്യാപകമായ നടപടിയുടെ ഭാഗമായിട്ടായിണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാർ ലെഖാ കോർഡയെ കസ്റ്റഡിയിലെടുത്തത്. സമാനമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2024ലും കോർഡയെ അറസ്റ്റ് ചെയ്തിരുന്നെന്ന് ഡി.എച്ച്.എസ് പറഞ്ഞു. കൊളംബിയയിലെ ഇന്ത്യൻ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ ചൊവ്വാഴ്ച രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങളും ഡി.എച്ച്.എസ് പങ്കിട്ടിട്ടുണ്ട്.

ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് രഞ്ജനി ശ്രീനിവാസന്റെ വിസ കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായി ഡി.എച്ച്.എസ് കൂട്ടിച്ചേർത്തു.

കൊളംബിയയിലെ ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ‘തീവ്രവാദ അനുഭാവികൾ’ എന്ന് ഡി.എച്ച്.എസ് മുദ്രകുത്തി. ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.

വ്യാഴാഴ്ച രാത്രി കൊളംബിയ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയതായും ഡി.എച്ച്.എസ് പറഞ്ഞു.

‘വ്യാഴാഴ്ച രാത്രി രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ (DHS) നിന്നുള്ള ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയിരുന്നു,’ കൊളംബിയ പ്രസിഡന്റ് കത്രീന ആംസ്ട്രോങ് സ്ഥിരീകരിച്ചു.

ഫലസ്തീനെ അനുകൂലിക്കുന്ന വ്യക്തികൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ അറസ്റ്റുകളും നാടുകടത്തലുകളും നടക്കുന്നത്. ഖലീലിന്റെ അറസ്റ്റിനെ നേരത്തെ പ്രശംസിച്ച ട്രംപ്, വരാനിരിക്കുന്ന നിരവധി അറസ്റ്റുകളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് പറഞ്ഞിരുന്നു. പിന്നീട്, കൊളംബിയ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച ഏകദേശം 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.

ഖലീലിന്റെ അറസ്റ്റിനെത്തുടർന്ന്, ട്രംപ് അദ്ദേഹത്തെ ‘തീവ്രവാദ വിദേശ ഹമാസ് അനുകൂല വിദ്യാർത്ഥി’ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കൻ സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളോട് തന്റെ ഭരണകൂടത്തിന്റെ സീറോ ടോളറൻസ് നയം വ്യക്തമാക്കുകയും ചെയ്തു.

യു.എസിലുടനീളം ഇസ്രഈല്‍ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.

നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

FOREIGN

കെ.എം.സി.സി ശറഫിയ റയാൻ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

യാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

Published

on

കെ.എം.സി.സി ജിദ്ദ ശറഫിയ റയാൻ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. റയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

റയാൻ പോളിക്ലിനിക് ഡെപ്യൂട്ടി മനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അധ്യക്ഷത വഹിച്ചു. മജീദ് അഞ്ചച്ചവിടി റമദാൻ സന്ദേശം നൽകി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് ചെയർമാൻ ബേബി നീലാമ്പ്ര, നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത്, മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട്, ഹാരിസ് ബാബു മമ്പാട് തുടങ്ങിയവർ സംസാരിച്ചു.

അബു നിയാസ് ഇന്തോമി, പൂളക്കൽ സമീർ അഞ്ചച്ചവിടി, സലീം പാറപ്പുറത്ത്, സാജിദ് ബാബു പൂങ്ങോട്, സി.സി റസ്സാഖ് വാഴക്കാട്, റഷീദ് അരിപ്ര, വിധുരാജ് കോഴിക്കോട്, സുനൈന സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. സാബിർ പാണക്കാട് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.

Continue Reading

india

മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയം

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും.

Published

on

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും. കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.

ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്ന് അത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

Continue Reading

Trending