Connect with us

More

വായു ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കുറയും; തമിഴ്‌നാട്ടില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Published

on

വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം മൂലം സംസ്ഥാനത്ത് കാലവര്‍ഷം 21 വരെ കുറയും. 22 ന് ശേഷമാണ് ഇനി കേരളത്തില്‍ വ്യാപകമായി മണ്‍സൂണ്‍ സജീവമാകുകയുള്ളൂ. വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാറ്റിന്റെ ഗതിവ്യതിയാനം മൂലം അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ വ്യാപകമായി കേരളതീരത്തേക്ക് എത്താന്‍ സാധ്യത കുറവാണ്.
ഒറ്റപ്പെട്ട മേഘങ്ങള്‍ എത്തുമെങ്കിലും അവ കിഴക്കന്‍ പ്രദേശത്തേക്ക് നീങ്ങുകയും അവിടെ ഒറ്റപ്പെട്ട മഴക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍, വെയിലും ഒറ്റപ്പെട്ട മഴയുമുണ്ടാകും. രണ്ടു മുതല്‍ 10 മില്ലി മീറ്റര്‍ മഴയാണ് അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ രണ്ടു മുതല്‍ 10 മില്ലി മീറ്റര്‍ വരെയുള്ള മഴക്ക് മാത്രമെ സാധ്യതയുള്ളൂ. നാളെയും 20 നും ഒറ്റപ്പെട്ട മഴയുണ്ടാവും. 20 ന് രാത്രി നാലോ അഞ്ചോ സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 1.5 മുതല്‍ 2.5 സെ.മി വരെ മഴക്ക് സാധ്യതയുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍ നാളെയും മറ്റന്നാളും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടെ മഴയുണ്ടാകും.
ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലാകും. കേരളത്തില്‍ മഴ സജീവമായ ശേഷമേ ഇനി തമിഴ്‌നാട്ടില്‍ സാധ്യതയുള്ളൂ. ഇപ്പോള്‍ വടക്കുകിഴക്ക്, കിഴക്ക് മധ്യ അറബിക്കടലിനോട് ചേര്‍ന്നുള്ള തീവ്രചുഴലിക്കാറ്റായ വായു പോര്‍ബന്തര്‍ തീരത്തുനിന്ന് 470 കി.മി പടിഞ്ഞാറ് തെക്ക് ദിശയിലാണ്. അടുത്ത 24 മണിക്കൂറില്‍ ഇത് ശക്തികുറഞ്ഞ് ചുഴലിക്കാറ്റായി മാറും.
തുടര്‍ന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. വട്ടംചുറ്റി ഗുജറാത്ത് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നാളെ അര്‍ധരാത്രിയോടെ ഡിപ്രഷനായി മാറി കരതൊടാനാണ് സാധ്യത. ഇന്നത്തോടെ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതു പ്രതീക്ഷിച്ച പോലെ കനിഞ്ഞാല്‍ കേരളത്തില്‍ മഴ കനത്തു പെയ്യും.

kerala

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. കൊല്ലത്തെ കൊട്ടാരക്കരയില്‍ അള്‍ട്രാവയലറ്റ് സൂചിക 11 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അള്‍ട്രാവയലറ്റ് സൂചിക 11ന് മുകളില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഏറ്റവും ഗുരുതരമായ സാഹചര്യമായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായാണ് റെഡ് അലര്‍ട്ട് നല്‍കുന്നത്.

കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ഓറഞ്ച് അലര്‍ട്ടാണ്. അള്‍ട്രാവയലറ്റ് സൂചിക എട്ടുമുതല്‍ പത്തുവരെയുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രത നല്‍കിയിരിക്കുന്നത്. അതീവ ജാഗ്രത എന്നതാണ് ഓറഞ്ച് ജാഗ്രത കൊണ്ട് അര്‍ത്ഥമാക്കുന്നത്. കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം എന്നിവിടങ്ങളില്‍ യെല്ലോ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Continue Reading

kerala

രാജീവ്‌ ഗാന്ധി പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാലിന്

Published

on

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്‌കാരം നൽകുന്നത്.

ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കെഎസ്‌യുവിലൂടെ പൊതു രംഗത്ത് എത്തിയ കെ.സി വേണുഗോപാൽ നിരവധി തവണ എം.പിയും എം.എൽ.എയുമായി സംസ്ഥാന മന്ത്രിസഭാ അംഗവും കേന്ദ്രമന്ത്രി സഭാ അംഗവുമായി സ്‌തുത്യർഹമായ സേവനത്തിലൂടെ ഇന്ന് ദേശീയ രാഷ്ട്രീയ രംഗത്ത് മലയാളിക്ക് അഭിമാനിക്കാവുന്ന സാന്നിധ്യവും ശബ്ദവുമായി മാറിയെന്ന് പുരസ്ക്‌കാര നിർണയ ജൂറി വിലയിരുത്തി. രാജ്യം വെല്ലുവിളികൾ നേരിടുന്ന വർത്തമാന സാഹചര്യത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും കെ.സിയുടെ ശബ്ദം മതേതര, ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷാ നിർഭരമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.

മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡോ.ആസിഫ് അലി അദ്ധ്യക്ഷനും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. മെയിൽ കുവൈത്തിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് കുവൈത്ത് ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൾ മുത്തലിബ്, കുവൈത്ത് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് വർഗീസ് പുതുകുളങ്ങര, വൈസ് പ്രസിഡൻ്റ് ഡോ.എബി വരിക്കാട് എന്നിവർ അറിയിച്ചു.

Continue Reading

kerala

റിയാസ് മൗലവി വധക്കേസിന് 8 വര്‍ഷം

കുടക് സ്വദേശിയായിരുന്ന മൗലവി പ്രദേശത്തെ മദ്രസ അദ്ധ്യാപകൻ കൂടി ആയിരുന്നു

Published

on

2017 മാർച്ച് 20 നാണ് കാസർഗോഡ് ചുരിയിൽ പള്ളിയിൽ ജോലിചെയ്‌തിരുന്ന റിയാസ് മൗലവി അർധരാത്രി പള്ളിക്കകത്ത് വെച്ച് കൊല്ലപ്പെടുന്നത്. കുടക് സ്വദേശിയായിരുന്ന മൗലവി പ്രദേശത്തെ മദ്രസ അദ്ധ്യാപകൻ കൂടി ആയിരുന്നു.

കേസിൽ പ്രതികളായ അജേഷ്, അഖിലേഷ്, നിതിൻ എന്നിവരെ കൊല നടന്ന് രണ്ട് ദിവസത്തിനകം പോലീസ് കസ്റ്റഡിയിൽ എടുത്തു . കൊലക്കുറ്റവും സാമുദായിക സംഘർഷമുണ്ടാക്കാനുള്ള ശ്രമവും അടക്കം ശക്തമായ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തുവെങ്കിലും സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ കൃത്യത ഇല്ല എന്നായിരുന്നു കോടതി നിരീക്ഷണം. പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട വസ്തുക്കളെ കുറിച്ചോ പ്രതികളുടെ RSS ബന്ധത്തെ കുറിച്ചോ അവരുടെ വീട്ടുകാരെ പോലും പോലീസ് ചോദ്യം ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വെച്ച് പുലർത്തിയിരുന്നു എന്നതും കോടതിയിൽ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Continue Reading

Trending