Connect with us

Video Stories

അമിത് ഷായുടെ വാര്‍ത്താ സമ്മേളനത്തില്‍ കയറിക്കൂടിയത് അവസാന നിമിഷം; തിരിച്ചടിയായത് ചീത്തപ്പേര് ഒഴിവാക്കാനുള്ള നീക്കം

Published

on

പ്രധാനമന്ത്രി പദത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന മോദി, ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. അധികാരത്തിലേറിയ ശേഷം ഒരിക്കല്‍ പോലും മാധ്യമങ്ങളെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി, ഇന്നലെ അപ്രതീക്ഷിതയാണ് ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മോദി പങ്കെടുക്കുമെന്ന അറിയിപ്പ് വന്നത് അവസാന നിമിഷമായിരുന്നു. കിട്ടിയ അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാനുള്ള ആര്‍ ജ്ജവം മോദി കാട്ടിയില്ല. വാര്‍ത്താ സമ്മേളനം വിളിച്ചത് അമിത് ഷാ ആയതിനാല്‍ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കില്ലെന്നും ബി.ജെ.പിയുടെ പാര്‍ട്ടി അച്ചടക്കം പാലിക്കുന്നതിനാലാണ് ഇതെന്നുമായിരുന്നു മോദിയുടെ ന്യായീകരണം. അച്ചടക്കമുള്ള പാര്‍ട്ടി പടയാളികള്‍ ആണ് തങ്ങളെന്നും അദ്ദേഹം ന്യായീകരിച്ചു.

അതേസമയം അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരിക്കല്‍പോലും മാധ്യമങ്ങളെ കണ്ടില്ലെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് ഇന്നലെ അവസാന നിമിഷം മോദി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്താ സമ്മേളനത്തിന്റെ സിംഹ ഭാഗവും കൈയടക്കിയത് അമിത് ഷായുടെ ഏകപക്ഷീയ പ്രസംഗമായിരുന്നു. എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ പുകഴ്ത്തിയ അമിത് ഷാ, മോദി സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ വരുമെന്ന് അവകാശപ്പെട്ടു. ഏറ്റവും നല്ല നിലയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും അമിത് ഷാ വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തോടെ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മോദിയും അവകാശപ്പെട്ടു.
അതേസമയം ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍ നടത്തിയ ഗോഡ്‌സെ അനുഭാവ പരാമര്‍ശം ഉള്‍പ്പടെ വിവാദ വിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍ അമിത് ഷായും തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകരുടെ മൂന്നോ നാലോ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയ ഇരവരും വാര്‍ത്താ സമ്മേളനം അവസാനിച്ച് ചേംബറില്‍നിന്ന് മടങ്ങുകയായിരുന്നു.
2014ലേതിനേക്കാള്‍ ബി.ജെ. പിക്ക് ഇത്തവണ സീറ്റു കൂടുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോള്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം നേടുമെന്ന മോദിയുടെ പരാമര്‍ശവും കല്ലുകടിയായി. 2014ല്‍ ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷവും എന്‍. ഡി.എക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമുണ്ടായിരുന്ന സ്ഥാനത്താണ്, ബി.ജെ.പി ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്ന സൂചന നല്‍കുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഊര്‍ജ്ജസ്വലനായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താ സമ്മേളനത്തിലെ ശരീര ഭാഷ പോലും പരാജയ ഭീതി നിഴലിക്കുന്നതായിരുന്നു. അമിത് ഷാ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴെല്ലാം മോദിയെ അസ്വസ്ഥനായാണ് കാണപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending