Connect with us

Video Stories

ഫോര്‍ലാന്‍- ഇത് വന്‍ചതി

Published

on

  • കമാല്‍ വരദൂര്‍

ഡിയാഗോ ഫോര്‍ലാന്‍-ഈ കളി താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചതല്ല. ലോകം കീഴടക്കിയ താരമാണ് താങ്കള്‍. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഞങ്ങളെല്ലാം കണ്ടതാണ്. ഉറുഗ്വേ എന്ന ലാറ്റിനമേരിക്കയിലെ ശരാശരി ടീമിനെ താങ്കളാണ് അവസാനം വരെ മുന്നില്‍ നിന്ന് നയിച്ചത്. അതേ താങ്കള്‍ ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ ബോധപൂര്‍വ്വം രണ്ട് ഗുരുതര ഫൗളുകള്‍ കാട്ടി ചുവപ്പില്‍ മടങ്ങി. ചുവപ്പ് കാര്‍ഡ് ഉറപ്പിച്ചതിന് ശേഷം ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരിയെറിഞ്ഞാണ് താങ്കള്‍ മടങ്ങിയത്. നല്ല ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവരുടെ മുഖത്തടിച്ചാണ് താങ്കളുടെ മടക്കം.

ഫെയര്‍ ഗെയിം എന്ന ഫിഫയുടെ മുദ്രാവാക്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് താങ്കള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശത്തിലേക്ക് താങ്കളെ പോലെ ഒരാള്‍ വന്നപ്പോള്‍ ഞങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മതിമറന്നാഹ്ലാദിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ താങ്കള്‍ തകര്‍പ്പന്‍ ഹാട്രിക് നേടിയപ്പോള്‍ മലയാളികളായിട്ടും ആ ഗോളുകള്‍ ഞങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. ഇന്നലെ കൊല്‍ക്കത്തക്കെതിരെ മുംബൈ നേടിയ രണ്ട് ഗോളിനും തുടക്കമിട്ടത് താങ്കളുടെ ഫ്രീകിക്കുകളായിരുന്നു. എന്നിട്ടും താങ്കള്‍ ചെയ്ത കാര്യങ്ങള്‍-സത്യം പറഞ്ഞാല്‍ ക്രൂരതയായിരുന്നു.

രണ്ട് ഫൗളുകളും അനാവശ്യം. ആദ്യ പാദത്തില്‍ മുംബൈ തോറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍ ചുവപ്പ് വഴി രണ്ടാം പാദത്തില്‍ താങ്കളുടെ സേവനം ടീമിന് നഷ്ടമായിരിക്കുന്നു. അത് ടീമിനോട് ചെയ്ത അനീതി. താങ്കളെ പോലുള്ളവര്‍ ഇയാന്‍ ഹ്യൂമിനെ മാതൃകയാക്കണം. താങ്കളോളം പ്രശസ്തിയില്ല അദ്ദേഹത്തിന്. പക്ഷേ ആ കാനഡക്കാരന്റെ സമര്‍പ്പണം നോക്കുക- മരണകിടക്കയില്‍ നിന്നും മൈതാനത്തേക്ക് കയറിയ ആത്മവിശ്വാസത്തിന്റെ ചിരിക്കുന്ന പര്യായമായ ഹ്യൂമേട്ടന്‍ രണ്ട് സുന്ദരന്‍ ഗോളുകളും നേടി. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്ക് മുന്നില്‍ താങ്കളെക്കാള്‍ വലിയവനാണ് ഹ്യും. ഇത് വരെ താങ്കളായിരുന്നു എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. ഒരൊറ്റ മല്‍സരത്തിലൂടെ എല്ലാം താങ്കള്‍ തന്നെ കളഞ്ഞ് കുളിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ ഇനി താങ്കളെ ആരും പ്രതീക്ഷിക്കുന്നുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ മാറ്റണം; മോദിക്ക് കത്തയച്ച് ബി.ജെ.പി എം.എല്‍.എമാര്‍

19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

Published

on

കലാപം തുടരുന്ന മണിപ്പൂരിലെ സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

ഒരു മന്ത്രി, നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയാണ് ബിരേന്‍ സിങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെയ്തേയി, കുക്കി, നാഗ വിഭാഗങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിരേന്‍ സിങിനെതിരെ എം.എല്‍.എമാര്‍ പടയൊരുക്കം നടത്തിയിരിക്കുന്നത്.

ഒന്നര വര്‍ഷം പിന്നിടുന്ന മണിപ്പൂരില്‍ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാന്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. ബിരേന്‍ സിങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും സ്വീകരിക്കുന്നത്.

Continue Reading

kerala

പാലക്കാട് കെ സുരേന്ദ്രനായി ഒരു വിഭാഗം; ശോഭാ സുരേന്ദന്‍ വരണമെന്ന് മറ്റുള്ളവര്‍, ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം

കാലങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സി .കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്.

Published

on

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത. സംസ്ഥാാന അധ്യക്ഷൻ കെ. സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി നിലയുറപ്പിച്ചു. മറുവശത്ത് ശോഭാ സുരേന്ദ്രൻ വരണമെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപെട്ടു. കാലങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സി .കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻഭൂരിപക്ഷത്തോട് വിജയിക്കും’; സരിൻ പക്വത കാണിക്കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍

എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്.  ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

കേരളത്തിൽ നടക്കാൻ പോകുന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നേരിടുന്നതെന്നും മൂന്ന് സ്ഥാനാർഥികളെയും വൻഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ.സി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്.  ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂവെന്നും കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സരിന്‍ കൂടുതൽ പക്വത കാണിക്കണമായിരുന്നുവെന്നും  കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ലെന്നും കെ.സി വ്യക്തമാക്കി.

കേരളത്തിലെ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണിതെല്ലാമെന്നും കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ.സി വേണുഗോപാൽ സൂചിപ്പിച്ചു.

Continue Reading

Trending