Connect with us

Video Stories

മോദി ഹൈതോ മുംകിന്‍ ഹൈ

Published

on

ഇന്ത്യയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നീരവ് മോദി എന്ന വജ്ര വ്യാപാരി ലണ്ടന്‍ നഗരത്തില്‍ സുഖവാസ ജീവിതം നയിക്കുന്ന വിവരം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പ്രതികരണമാണ് മോദി ഹൈ തോ മുംകിന്‍ ഹൈ (മോദിയാണെങ്കില്‍ എന്തും സാധ്യമാണ് എന്നത്). ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ ബി.ജെ.പി നടത്തിയ ഈ പ്രചരണവാക്യം പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വാഴ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു നീരവ് മോദി. 2018 ജനുവരി ഒന്നിനാണ് ഇദ്ദേഹം രാജ്യം വിട്ടത്. ജനുവരി 29 ന് പരാതിയുമായി ബാങ്ക് സി.ബി.ഐ ക്ക് പരാതി നല്‍കുകയായിരുന്നു. സി.ബി.ഐ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക് സിക്കുമെതിരെ ഫെബ്രുവരി 15ന് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയായിരുന്നു. ഇരുവരുടേയും 4765 കോടിയുടെ സ്വത്തുവകകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു.

അടിമുടി ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പും രാജ്യം വിടലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമെല്ലാം വജ്ര വ്യാപാര ശ്യംഖലയുണ്ടായിരുന്ന മോദി വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വായ്പ തരപ്പെടുത്തിയത്. ഇതിനായി ബാങ്ക് അധികൃതരില്‍ ചിലരുടെ സഹായം ലഭിച്ചിരുന്നതായി പിന്നീട് കണ്ടെത്തിയിരുന്നു. കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി നേടിയെടുത്ത കോടികള്‍ തിരിച്ചടച്ചില്ല എന്നു മാത്രമ ല്ല ബാങ്ക് നിയമ നടപടികളിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹം രാജ്യം വിടുകയും ചെയതു. മുന്‍വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട ആകെ ലാഭത്തിന്റെ 49 ഇരട്ടിയാണ് നീരവ് തട്ടിയെടുത്തത് എന്നറിയുമ്പോള്‍ വെട്ടിപ്പിന്റെ ആഴം പൂര്‍ണമായും ബോധ്യമാകും.

കോണ്‍ഗ്രസ് ആരോപിച്ചത് പോലെ ബാങ്ക് തട്ടിപ്പുകാരുടെ പുനരധിവാസ കമ്പനിയുടെ മേധാവിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. നീരവ് മോദിക്കു പുറമെ വിജയ് മല്യ, മെഹുല്‍ ചോക്‌സി തുടങ്ങിയ നിരവധി പേരാണ് ഈ അഞ്ചു വര്‍ഷത്തിനിടെ കോടാനുകോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിക്കളഞ്ഞത്. തട്ടിപ്പിനിരയായ സ്ഥാപനങ്ങള്‍ മുമ്പുതന്നെ പരാതി നല്‍കിയിട്ടും ഈ തട്ടിപ്പു വീരന്‍മാര്‍ രാജ്യം വിട്ടതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ അറിയുന്നത് എന്നത് ഏറ്റവും അല്‍ഭുതകരമായ കാര്യമാണ്. ഇവരെ പിടികൂടുന്നതിന് പകരം സുരക്ഷിതമായി രാജ്യം വിടാനുള്ള സൗകര്യങ്ങളാണ് പലപ്പോഴും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. രാജ്യത്തിന്റെ മുഴുവന്‍ സംവിധാനങ്ങളേയും നോക്കു കുത്തികളാക്കി വിദേശത്ത് സൈ്വര്യ വിഹാരം നടത്തുന്ന ഇവരുടെ കാര്യത്തില്‍ കൈ മലര്‍ത്തുന്ന മോദിയും കൂട്ടരും ഇന്ന് രാജ്യത്തിന്റെ പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്.

ഒരു തട്ടിപ്പ് നടക്കുകയും പ്രതി രക്ഷപെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാറിന്റെ ന്യായാന്യായങ്ങള്‍ പൊതുജനത്തിന് മുഖവിലക്കെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ സമാനമായ രീതിയില്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടക്കുകയും ഭരണകൂടം കൈമലര്‍ത്തുകയും ചെയ്യുമ്പോള്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് സ്വാഭാവികമായും ജനങ്ങള്‍ വിലയിരുത്തുകയാണ്. ദേശ സാല്‍കൃത ബാങ്കുകളെ മുക്കി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിവിധത്തില്‍ ഇത്തരം വ്യവസായ ഭീമന്‍മാര്‍ വിമാനം കയറുമ്പോള്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള ഒരേ ഒരു മറുപടി ഈ വായ്പകളൊക്കെ തരപ്പെട്ടത് കോണ്‍ഗ്രസിന്റെ കാലത്താണെന്നതാണ്. ഈ വാസ്തവം നിലനില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ കാലത്ത് ഇവരൊന്നും രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. കോടികളുടെ ആസ്ഥിയുടെ ഉടമകളായ ഇവര്‍ രാജ്യത്തുള്ളിടത്തോളം നിയമപരമായ മാര്‍ഗത്തിലൂടെ നേരിടാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ വിദേശത്തേക്ക് കടക്കുമ്പോള്‍ ആതിഥേയ രാജ്യത്തിന്റെ പരിമതികളെ സൗകര്യമായിക്കണ്ട് ഇവര്‍ അവിടങ്ങളില്‍ വിലസുകയാണ്. ഇതിനുള്ള അവസരമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കുന്നത്. ഇതുവഴിയാണ് മീശയും താടിയുമായി ലണ്ടന്‍ നഗരത്തിലെ വെസ്‌റ്റെന്റ് റോഡിലൂടെ നടക്കാനും ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനും പുതിയ വജ്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനുമെല്ലാം നീരവ് മോദിയെ പോലുള്ളവര്‍ക്ക് സാധിക്കുന്നത്.

കുത്തക ഭീമന്‍മാര്‍ക്ക് വഴിവിട്ട നീക്കത്തിലൂടെ മോദിഭരണകൂടം നല്‍കിയ സഹായത്തിന്റെ പ്രതിഫലനം ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുകയാണ്. റഫാല്‍ ഉള്‍പ്പെടെയുള്ള ഇടപാടിലൂടെ അമ്പാനിമാര്‍ക്കും വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനിക്കും തീറെയുതിക്കൊടുത്തതിന്റെയും വിജയ്മല്യമുതല്‍ നീരവ് മോദി വരെയുള്ളവരെ രക്ഷാപ്പെടാന്‍ അനുവദിച്ചതിന്റെയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണക്കൊഴുപ്പിലൂടെ രാജ്യം കാണാനിരിക്കുകയാണ്. വര്‍ഗീയ കലാപങ്ങളിലൂടെയും ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയിലൂടെയും പാവപ്പെട്ട കര്‍ഷകരെ കണ്ണീരുകുടിപ്പിച്ചതിന്റെയുമെല്ലാം പ്രത്യാഘാതം ഈ പണക്കൊഴുപ്പിലൂടെ മറികടക്കാമെന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങന്നത്. ഏതായാലും രാജ്യത്തെ പണയപ്പെടുത്തി പാര്‍ട്ടിയും വ്യക്തികളും തടിച്ചുകൊഴുത്തതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് ഈ നാട്ടിലെ പട്ടിണി പാവങ്ങളാണെന്നതാണ് ഏറ്റവും ഖേദകരം.

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending