Connect with us

Video Stories

അവസാനിക്കാതെ സി.പി.എം ധാര്‍ഷ്ട്യം

Published

on

എന്‍.എസ്.എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. സി.പി.എമ്മുമായുള്ള ചര്‍ച്ചക്കുള്ള ക്ഷണം എന്‍.എസ്.എസ് നിരസിച്ചതിനെ തുടര്‍ന്നുള്ള ജാള്യത മറച്ചുവെക്കാനാണ് സാംസ്‌കാരിക കേരളത്തിന് പരിചയമില്ലാത്ത രീതിയില്‍ ഒരു സാമുദായിക സംഘടനയെ ഇകഴ്ത്തിക്കാട്ടാനും ചെളിവാരിത്തേക്കാനും കൊടിയേരി ബാലകൃഷ്ണന്‍ തയ്യാറായിരിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്കുനേരെ എന്തു വൃത്തിക്കെട്ട സമീപനവും സ്വീകരിക്കാമെന്ന സി.പി.എം ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്‍ പ്രകടമാകുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസത്തിനെതിരെ ആയിരം നാക്കില്‍ സംസാരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരം സമീപനങ്ങളിലൂടെ ഫാസിസത്തിന്റെ കേരളപ്പതിപ്പായി മാറിയിരിക്കുകയാണ്.
അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായി അവകാശത്തെയാണ് ഇത്തരം പ്രസ്താവനകളിലൂടെ സി.പി.എം ചോദ്യംചെയ്യുന്നത്. ഭരണകൂടങ്ങളുടെ നയസമീപനങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം രാജ്യത്തെ ഏതൊരു പൗരനും ഏതൊരു പ്രസ്ഥാനത്തിനും നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. അത് ഭരണാധികാരികളുടെ ഇഛകള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ആവാം. എന്നാല്‍ തങ്ങളുടെ നയസമീപനത്തെ വിമര്‍ശിക്കാന്‍ ഒരാളും തയ്യാറാവരുതെന്നും അങ്ങനെയുണ്ടായാല്‍ കനത്ത വില അവര്‍ നല്‍കേണ്ടി വരുമെന്നുമുള്ള സന്ദേശവുമാണ് ഇത്തരം പ്രവൃത്തി കളിലൂടെ സി.പി.എം സംസ്ഥാനത്തിന് നല്‍കുന്നത്. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടാണ് സി.പി.എം നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ കൊലവിളിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം വിശ്വാസികളെ മുഖവിലക്കെടുക്കുന്ന രീതിയിലുള്ളതല്ല എന്നതായിരുന്ന ഒരു സാമുദായിക സംഘടനയെന്ന രീതിയില്‍ എന്‍.എസ്.എസിന്റെ നിലപാട്. ഒരു ഹൈന്ദവ സമുദായ സംഘടനയെന്ന നിലയില്‍ ഈ വിഷയത്തില്‍ സ്വാഭാവികമായും അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ഒരു നിലപാട് മാത്രമാണത്.
എന്നാല്‍ എന്‍.എസ്.എസ് തീരുമാനം തിരുത്തണമെന്നും അവര്‍ സര്‍ക്കാറിന്റെ നിലപാടിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു സി.പി.എമ്മിന്റെ ശാഠ്യം. സമ്മര്‍ദ്ദതന്ത്രമെന്ന നിലയില്‍ ഒരു വേള ആര്‍.എസ്.എസ് ബന്ധം വരെ അവര്‍ ഉപയോഗിച്ചു. എന്നാല്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിലൊന്നും മുട്ടുമടക്കാന്‍ തയ്യാറാവാതെ എന്‍.എസ്.എസ് നിലപാടുകളില്‍ ആര്‍ജ്ജവത്തോടെ നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് സി.പി.എം നേതൃത്വം പ്രകോപിതരായതും എന്‍.എസ്.എസിനെതിരെ കടന്നാക്രമണത്തിന് മുതിര്‍ന്നതും.
സാമുദായിക സംഘടനളോടുള്ള സമീപനത്തില്‍ സി.പി.എം സ്വീകരിക്കുന്ന നിലപാടാണ് സുകുമാരന്‍ നായരുമായുള്ള കൊടിയേരി ബലകൃഷ്ണന്റെ ഏറ്റുമുട്ടല്‍ വഴിപുറത്തുവരുന്നത്. സാമുദായിക സംഘടനകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ അവ പുരോഗമന പ്രസ്ഥാനങ്ങളായി മാറുകയും തങ്ങളുടെ നിലപാടുകളുമായി വിയോജിക്കുമ്പോള്‍ അവരെ വര്‍ഗീയ പിന്തിരിപ്പന്‍ മൂരാച്ചികളായി മാറ്റുകയും ചെയ്യുന്നു. കേരളപ്പിറവി മുതല്‍ സമകാലിക സാഹചര്യം വരെ ഈ ഇരട്ടത്താപ്പ് സാംസ്‌കാരിക കേരളത്തിന് നിരവധി തവണ ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിയോടുള്ള അവരുടെ സമീപനം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കൃത്യമായ അജണ്ടയോടെ ബി.ജെ.പിയുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ കുറെ കാലങ്ങളായി എസ്.എന്‍.ഡി.പി സ്വീകരിച്ചുപോന്നിരുന്നത്. വെള്ളാപ്പള്ളിയുടെ മകന്‍ തന്നെ പ്രസിഡന്റായി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കുകയും അവര്‍ എന്‍.ഡി.എയുടെ ഭാഗമാവുകയും ചെയ്തു. ഇതോടെ അതിശക്തമായ വിമര്‍ശനങ്ങളാണ് എസ്.എന്‍.ഡി.പിക്കും വെള്ളാപ്പള്ളി നടേശനും നേരെ സി.പി.എം സ്വീകരിച്ചത്. എന്നാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അഛന്‍ ഇടതുപക്ഷത്തിനും മകന്‍ എന്‍.ഡി.എക്കുമൊപ്പം നിന്ന് ഒരു സുപ്രഭാതത്തില്‍ മലക്കം മറിച്ചില്‍ നടത്തിയതോടെ വെള്ളാപ്പള്ളിയെ യാതൊരു മടിയും കൂടാതെ മഹത്വവല്‍ക്കരിക്കുന്നതാണ് കേരളത്തിന് കാണാന്‍ കഴിഞ്ഞത്. അത്രയും കാലം വര്‍ഗീയ വാദിയായി മുദ്രകുത്തപ്പെട്ട വെള്ളാപ്പള്ളി സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് മാത്രം നവോത്ഥാന നായകനായി മാറുകയും സര്‍ക്കാറിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി മാറുകയുമായിരുന്നു.
ഇതേപോലെയുള്ള സമീപനം തന്നെയാണ് മറ്റെല്ലാ സംഘടനകളോടും സി.പി.എം അനുവര്‍ത്തിച്ച് പോരുന്നത്. മതനിരപേക്ഷതയെ കുറിച്ചും മതസൗഹാര്‍ദത്തെക്കുറിച്ചുമെല്ലാം വലിയ വായില്‍ സംസാരിക്കുന്ന അവര്‍ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി കല്ലു കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുളള് മുരട് മൂര്‍ഖന്‍ പാമ്പിനെ വരെ കൂട്ടുപിടിക്കുന്നു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത ഏതു സംഘടനയുടെ മേലും വര്‍ഗീയതയുടെയും യാഥാസ്ഥികതയുടെയുമെല്ലാം മൂടുപടം പുതക്കാന്‍ ഒരു മടിയും കാണിക്കാത്ത അവര്‍ക്ക് തങ്ങള്‍ക്കനുകൂലമായ സമീപനം സ്വീകരിക്കുന്ന ഏതു വര്‍ഗീയ ശക്തികളെയും അവരുടെ പ്രവൃത്തിയോ പാരമ്പര്യമോ നോക്കാതെ വാരിപ്പുണരാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരേ മാലയില്‍ കോര്‍ത്തിണക്കി അധികാരത്തിലേക്കുള്ള വഴി തുറന്ന പാരമ്പര്യം സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല.
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിലും ഇത സമീപനം തന്നെയായിരിക്കും അവരുടെ ഭാഗത്തു നിന്നുണ്ടാവുക എന്നകാര്യത്തില്‍ സംശയമില്ല. മുട്ടനാടുകളെ തമ്മില്‍ തല്ലിച്ച് അവയുടെ ചോര ഊറ്റിക്കുടിക്കുന്ന പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ റോളാണ് അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും ഇനി നിര്‍വഹിക്കാനിരിക്കുന്നതും. നാട്ടില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതു ഭരണത്തിന്റെ കെടുതികള്‍ അനുഭവിച്ച് സര്‍ക്കാറിന് ഒരു ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങലെ സമീപിക്കാന്‍ അവരുടെ കൈയ്യില്‍ വികസനമോ രാഷ്ട്രീയമോ ഇല്ല. ആകെയുള്ളത് നിരപരാധികളായ ചെറുപ്പക്കാരുടെ രക്തംപുരണ്ട കൈകളും അവരുടെ അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന ശാപവാക്കുകളുമാണ്. സ്വാഭാവികമായും കഴിഞ്ഞ കാലങ്ങളിലേതു പോലെ തന്നെ എന്‍.എസ്.എസിനെ ചീത്ത പറഞ്ഞ് എസ്.എന്‍.ഡി.പിയെയും മുസ്‌ലിം ക്രിസ്ത്യന്‍ അടക്കമുള്ള മറ്റു സമുദായങ്ങളിലെ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ പരസ്പരം പോരടിപ്പിച്ചും അതിലൂടെ നേട്ടം കൊയ്യാനുള്ള ശ്രമമായിരിക്കും ഇനിയുള്ള നാളുകളില്‍ കാണുക. ടി.പി ചന്ദ്രശേഖരനെ അന്‍പത്തിയൊന്ന് വെട്ടുവെട്ടി വധിച്ചിട്ടും അരിയില്‍ ഷുക്കൂര്‍ എന്ന എം.എസ്.എഫ് നേതാവിനെ പാര്‍ട്ടി കോടതി വഴി വിചാരണ നടത്തി അരുംകൊല ചെയ്തിട്ടും നേതാക്കള്‍ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള അഴിമതികളില്‍ മുങ്ങിക്കുളിച്ചിട്ടും പാര്‍ട്ടി നേതൃത്വം തന്‍പ്രമാണിത്തവും ധിക്കാരവും വഴി ജനങ്ങളെ വെല്ലു വിളിച്ചിട്ടും സി.പി.എം നേതൃത്വം കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഇത്തരം ധ്രുവീകരണങ്ങള്‍ മാത്രമാണ്. ഈ കുത്സിത ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ഇനിയും നമുക്ക് വൈകിക്കൂടാ എന്ന സന്ദേശമാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending