Connect with us

More

2019 സെമി ഫൈനല്‍ വോട്ടെണ്ണല്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ്

Published

on

ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അസം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് കാണുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിന് ലീഡ്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.

എക്‌സിറ്റ് പോള്‍ വിവരങ്ങളെ ശരിവെച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 101 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 80 ഇടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.

199 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചനകള്‍ക്കനുസരിച്ച് രാജസ്ഥാനില്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ടോംഗ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ശാരദാപൂരില്‍ ലീഡ് ചെയ്യുന്നു. സച്ചിന്‍ പൈലറ്റിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. 230 അംഗ നിയമസഭയില്‍ 116 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപി 98 സീറ്റില്‍ ഒതുങ്ങി. ബിഎസ്പിക്ക് എട്ട് സീറ്റുകള്‍.
മറ്റുള്ളവര്‍ക്ക് എട്ട് സീറ്റുകള്‍.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ തിരഞ്ഞെുപ്പിനെ നേരിട്ട ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ആകെയുള്ള 90 സീറ്റില്‍ 60 സീറ്റിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിജെപി 23 സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നെങ്കിലും ടി.ആര്‍.എസ് തിരിച്ചുവരുകയായിരുന്നു. നിലവില്‍ 84 സീറ്റിലാണ് ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 26 സീറ്റിന്റെ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്.

അതേസമയം തെലുങ്കാനയിലെ വോട്ടര്‍ പട്ടിക വിഷയത്തില്‍ പാരാതിയുമായി കോണ്‍ഗ്രസ് ഭരണ പാര്‍ട്ടിയായ ടി.ആര്‍.എസിനെതിരെ കോടതിയിലേക്ക്. വോട്ടര്‍ പട്ടികയില്‍ നിന്നും 20 ലക്ഷത്തോളം വോട്ടര്‍മാരുടെ പേരുകള്‍ അപ്രത്യക്ഷമായതിനെ ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് കോടതിയിലേക്ക് കയറുന്നത്.

അതേസമയം മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി
എംഎന്‍എഫിനോടാണ് മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത്. 27 സീറ്റുകള്‍ നേടിയ എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉറപ്പിച്ചു
നാല്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഫലം. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. മൂന്നിടത്തും കോണ്‍ഗ്രസും ബി.ജെ.പിയുമാണ് നേരിട്ട് മത്സരിക്കുന്നത്. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോളുടെ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്.

ഫലം വരും മുന്‍പേ തെലങ്കാനയില്‍ ടിആര്‍എസിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നിലപാടും വ്യക്തമാക്കി. അസദുദ്ദീന്‍ ഒവൈസിയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ ടി.ആര്‍.എസിന് പിന്തുണ നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്.
ഛത്തീസ്ഗഡില്‍ തൂക്കുസഭയായിരിക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ അജിത് ജോഗി മായാവതി സഖ്യം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമന്ന സുചനയുമുണ്ട്. വോട്ടീംഗ് മെഷീന്‍ അട്ടിമറികളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചയ്ക്കിടയായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അതിനിടെ മധ്യപ്രദേശിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് വെബ്കാസ്റ്റിങ് ഉണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് ഇക്കാര്യമറിയിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വൈഫൈ ഉപയോഗിക്കില്ലെന്നും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഓഫിസര്‍ അറിയിച്ചു. സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് വെബ്കാസ്റ്റിങ് നടത്താന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending