Connect with us

Video Stories

ശ്രീലങ്കയിലെ അനിശ്ചിതത്വം

Published

on

ശ്രീലങ്കയില്‍ വെള്ളിയാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും പുറത്താക്കിയത് ആ രാജ്യത്തിനകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍പ്രസിഡന്റ് മഹാന്ദ്ര രാജപക്‌സെയെ പകരം പ്രധാനമന്ത്രിയായി അവരോധിച്ച സിരിസേനയുടെ നടപടി വഴി ഉണ്ടായിട്ടുള്ള ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയും അരാജകത്വവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലക്ക് അയല്‍ രാജ്യമായ ഇന്ത്യക്ക് കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയാത്തതാണ്. ഞായറാഴ്ച രാജപക്‌സെയെ അനുകൂലിക്കുന്നവര്‍ മന്ത്രി അര്‍ജുനരണതുംഗെയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസായ ടെമ്പിള്‍ട്രീസ് ഒഴിയണമെന്ന രാജപക്‌സെയുടെ താക്കീതാണ് സംഘട്ടനത്തിന് കാരണമായത്. കൊളംബോയിലെ #വര്‍റോഡിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയിരിക്കുകയാണ് ഇപ്പോള്‍ രാജപക്‌സെയും അനുകൂലികളും. രണതുംഗെയെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തത് ഭരണം രാജപക്‌സെയുടെ പിടിയിലമര്‍ന്നുവെന്നതിന്റെ തെളിവാണ്. രണ്ടു പ്രധാനമന്ത്രിമാരെ ഒരേസമയം സഹിക്കേണ്ടിവരിക എന്നത് ഒരു ജനതയെ സംബന്ധിച്ച് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം തന്നെയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സണ്‍ഡേ ഒബ്‌സര്‍വറുള്‍പ്പെടെ രാജപക്‌സെയുടെ വിഭാഗം പിടിച്ചെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി ശ്രീലങ്കയില്‍നിന്ന് വരുന്നുണ്ടായിരുന്നെങ്കിലും അധികാരം തീരാന്‍ രണ്ടു വര്‍ഷം മാത്രം കഷ്ടിച്ച് ബാക്കിയിരിക്കെ പൊടുന്നനെ കൈവിട്ടൊരുകളിക്ക് സിരിസേന മുതിരുമെന്ന് അധികമാരും നിനച്ചിരുന്നില്ല. പ്രസിഡന്റിന് പ്രധാനമന്ത്രിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതിന് മതിയായ കാരണം ഉണ്ടായിരിക്കണമെന്നാണ് ജനാധിപത്യത്തിലെ ചട്ടം. പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയോ അദ്ദേഹം പാര്‍ലമെന്റംഗമല്ലാതാകുകയോ രാജിവെക്കുകയോ ചെയ്യുമ്പോഴേ അത് നടപ്പാക്കാനാകൂ. എന്നാല്‍ ഇതൊന്നും സിരിസേന പാലിച്ചിട്ടില്ലെന്നാണ് വസ്തുത. പ്രധാനമന്ത്രിയെ പുറത്താക്കിയതു കൂടാതെ നവംബര്‍ 16 വരെ പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇത് രാജപക്‌സെക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയില്ലെന്നതിന്റെ സൂചനകൂടിയാണ്. അഥവാ അതിനകം ചാക്കിട്ടുപിടിച്ചും മറ്റും സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാക്കാന്‍ രാജപക്‌സെയും സിരിസേനയും ശ്രമിച്ചാലും അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത അംഗീകരിക്കുമോ എന്ന ചോദ്യവും ബാക്കിനില്‍ക്കുകയാണ്. പാര്‍ലമെന്ററി പിരിച്ചുവിട്ട നടപടിക്കെതിരെ സ്പീക്കര്‍ രംഗത്തുവന്നിട്ടുണ്ട്. ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സിരിസേനയുടെയും രാജപക്‌സെയുടെയും പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാല്‍ പാര്‍ലമെന്റില്‍ അവര്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമോ എന്ന സംശയം പലരും ഉയര്‍ത്തുന്നുണ്ട്.
2015ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്‌സെക്കെതിരെ വലിയ പ്രചാരണമാണ് സിരിസേനയും റനിലും ചേര്‍ന്ന് നടത്തിയത്. 2015 ജനുവരി എട്ടിന് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായാണ് മൈത്രിപാല സിരിസേന തെരഞ്ഞെടുക്കപ്പെട്ടത്. 225 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷ സഖ്യത്തിന് 51.28 ശതമാനം വോട്ട് ലഭിച്ചതുവഴി രാജപക്‌സെയുടെ സ്വേച്ഛാധിപത്യഭരണത്തെ തൂത്തെറിയാന്‍ ഇവര്‍ക്കായി. അന്ന് സിരിസേനയുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായി ലംഘിച്ചിരിക്കുന്നത്. തമിഴരും മുസ്‌ലിംകളും ഉള്‍പ്പെടെ വലിയൊരു ജനസമൂഹം തന്നിലേല്‍പിച്ച വിശ്വാസ്യതയാണ് സിരിസേന നഗ്നമായി തള്ളിക്കളഞ്ഞിരിക്കുന്നത്. രാജപക്‌സെയുടെ ഗൂഢനീക്കങ്ങളും മറ്റും അധികാരകൊത്തളങ്ങളില്‍ സിരിസേനയുടെ നടപടിക്ക് പ്രേരകമായിട്ടുണ്ടായിരിക്കാമെങ്കിലും മൂന്നു പതിറ്റാണ്ടുനീണ്ട ആഭ്യന്തര യുദ്ധവും ഒന്നര പതിറ്റാണ്ടുനീണ്ട രാജപക്‌സെയുടെ തേര്‍വാഴ്ചയും സൃഷ്ടിച്ച കെടുതികളില്‍നിന്ന് തലയൂരാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊച്ചുരാജ്യത്തിന് പുതിയ രാഷ്ട്രീയ നാടകങ്ങള്‍ അതിന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുകയാണ്.
അയല്‍ രാജ്യമെന്ന നിലക്കും ശ്രീലങ്കന്‍ ജനസംഖ്യയുടെ 15.4 ശതമാനം തമിഴ്‌ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന രാജ്യമെന്ന നിലക്കും ഇന്ത്യക്ക് ഇത് മുന്‍കൂട്ടി കാണാന്‍ കഴിയണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ദ്വീപ് രാഷ്ട്രത്തില്‍ അനിശ്ചിതത്വം തുടരുകയും വെടിവെപ്പും കൊലപാതകങ്ങളും അരങ്ങുവാഴുമ്പോഴും ഇന്ത്യയുടെ ഭരണാധികാരികള്‍ എന്തുചെയ്യുകയാണെന്നാണ് തമിഴരടക്കമുള്ളവര്‍ ചോദിക്കുന്നത്. ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ചുകൊണ്ട് പട്ടാളത്തിലെ വിഭാഗങ്ങള്‍ രംഗത്തുവന്നാല്‍ അത് രക്തരൂക്ഷിതമായ കലാപത്തിലേക്കാകും വഴിവെക്കുക. അതിന് ശ്രീലങ്ക സജ്ജമാണോ എന്ന പ്രശ്‌നവും ഉല്‍ഭവിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഒരു ഭീഷണിയാകാത്ത ഭരണകൂടമാണ് റനില്‍ വിക്രമസിംഗെയുടേത്. നമുക്ക് ചൈനാഅനുകൂലിയായ രാജപക്‌സെയുടെ അധികാരാരോഹണം വലിയ തലവേദനയാകുമെന്നതില്‍ സംശയമില്ല. ശ്രീലങ്കയിലെ സംഭവവികാസങ്ങളില്‍ ഇടപെടുകയും അവിടെ ജനാധിപത്യം സംരക്ഷിക്കുന്നതിനും തമിഴ്‌ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ത്യാഗം ചെയ്ത സര്‍ക്കാരുകളാണ് നമുക്കുള്ളത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജീവന്‍പോലും ത്യജിക്കേണ്ടിവന്നത് ശ്രീലങ്കന്‍ തമിഴ്-സിംഹള പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ടായിരുന്നു. അടുത്തകാലത്തായി അയല്‍ രാജ്യബന്ധങ്ങള്‍ സംരക്ഷിക്കുന്നതില്‍ മോദിസര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകള്‍ രാജ്യത്തിന്റെ ഭദ്രതക്കും മേഖലയിലെ സുരക്ഷിതത്വത്തിനും പോറലേല്‍പിക്കുമെന്ന് നാം തിരിച്ചറിയണം. ദക്ഷിണേഷ്യയില്‍ ഇന്ത്യക്കെതിരെ പുതിയൊരു ശക്തികൂടി ഉയര്‍ന്നുവരാന്‍ ഒരുനിലക്കും ഇടയാകരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

kerala

എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി

എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

Published

on

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Continue Reading

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Trending