X

തൃശൂർ പൂരം: മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് സിപിഐ മുഖപത്രം

മുഖ്യമന്ത്രി പിണറായി വിജയനെ വ്യംഗ്യമായി ആക്ഷേപിച്ച് സിപിഐ മുഖപത്രം ജനയുഗം. ഇന്ന് ഇറങ്ങിയ പത്രത്തിലെ ലേഖനത്തിലാണ് പരിഹാസ രൂപേണ പിണറായിയെയും എഡിജിപി അജിത് കുമാറിനെയും പരോക്ഷമായി പത്രം പംക്തിയിലൂടെ വിമർശിച്ചിരിക്കുന്നത്. തൃശൂർ പൂരം കലക്കിയ ആൾ തന്നെ അതേക്കുറിച്ച് അന്വേഷണ നടത്തിയാൽ മറ്റൊരു റിപ്പോർട്ട് വരുമോ എന്ന് പത്രം ചോദിക്കുന്നു.

പൂരം കലക്കാൻ കമ്മീഷണർ നടപടിയെടുക്കുമ്പോൾ അതെല്ലാം നേരിൽ കണ്ട് കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പദ്ധതിയിട്ട അജിത് കുമാർ എങ്ങനെ കുറ്റവിമുക്തനാവുമെന്നും സിപിഐ പത്രം ചോദിക്കുന്നു.
മാത്രവുമല്ല ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ചാർജ് വഹിക്കുന്ന മുഖ്യമന്ത്രിയെ പരോക്ഷമായി ആക്ഷേപിക്കുന്ന പഴഞ്ചൊല്ല് കൂടി ലേഖനത്തിൽ ഉണ്ട്.’ ഓടുന്ന കുതിരയ്ക്ക്….ഭൂഷണം എന്നാണല്ലോ ചൊല്ല് ‘എന്നാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്.

മുഖ്യമന്ത്രിയെയും എഡിജിപിയെയും സംസ്ഥാന സർക്കാരിനെ തന്നെയും ഇതുപോലെ പ്രതിപക്ഷം പോലും വിമർശിച്ചിട്ടില്ല. പൂരം കലക്കിയതാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ പരസ്യമായി ആരോപിച്ചതാണ്. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത് അന്വേഷിക്കണമെന്നും അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും സിപിഐ നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അനങ്ങാതിരിക്കുന്നതാണ് സിപിഐയെ ഇത്രമേൽ കടുത്ത ഭാഷ ഉപയോഗിക്കാൻ നിർബന്ധിതമാക്കിയിരിക്കുന്നത്.

webdesk14: