X

‘തൃശൂർ മേയർ പിന്നിൽനിന്ന് കുത്തി’; കരുവന്നൂർ ബാങ്കിലെ പ്രശ്‌നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു: വി.എസ് സുനിൽകുമാർ

തൃശൂര്‍ മേയര്‍ക്കെതിരെ തുറന്നടിച്ച് സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍. മേയര്‍ എം.കെ വര്‍ഗീസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍നിന്ന് കുത്തിയെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. തൃശൂരിലെ തോല്‍വിയില്‍ പൊലീസിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂരം പൊളിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയില്‍ പൊലീസ് കമ്മീഷണര്‍ വീണു. പൂരത്തില്‍ വെടിക്കെട്ട് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങള്‍ പെട്ടെന്നാണ് എടുത്തത്. പൂരം കമ്മിറ്റി ഇത് സംബന്ധിച്ച് ഒന്നും അറിഞ്ഞിട്ടില്ല. കമ്മീഷണര്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കുകയായിരുന്നു. ഇതിന് പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിവരും. പൂരം നടത്തിപ്പില്‍ പ്രവര്‍ത്തനപരിചയമുള്ള പൊലീസുകാരെ കമ്മീഷണര്‍ പൂര്‍ണമായി മാറ്റിനിര്‍ത്തിയെന്നും സുനില്‍കുമാര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കരുവന്നൂര്‍ ബാങ്കിലെ പ്രശ്നം നീട്ടിക്കൊണ്ടുപോകാതെ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.

webdesk13: