X

യു.പിയില്‍ ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ചു -വിഡിയോ

ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ക്വാസി ഏരിയയില്‍ ജൂണ്‍ മൂന്നിനാണ് സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഷര്‍ട്ടില്ലാതെ ആള്‍ക്കൂട്ടത്തിന് സമീപം യുവാവ് നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. ആള്‍ക്കൂട്ടത്തിലുള്ള ഒരാള്‍ തന്റെ മകളുമായി അഞ്ച് വര്‍ഷമായി യുവാവിന് അടുപ്പമുണ്ടെന്നും അവളെ ഇയാള്‍ ശല്യപ്പെടുത്തിയെന്നും ആരോപിക്കുന്നുണ്ട്.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മറ്റൊരു വിഡിയോയില്‍ ബി.ജെ.പി നേതാവും മേയറുമായ ശകുന്തള ഭാരതി ജില്ലാ ഭരണകൂടത്തിന് സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലവ് ജിഹാദ് കേസുകള്‍ തടഞ്ഞില്ലെങ്കില്‍ അത് തങ്ങളുടെ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭാരതി വിഡിയോയിലൂടെ ഭീഷണി മുഴക്കുന്നത്.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതി ലഭിച്ചയുടന്‍ സംഭവസ്ഥലത്ത് എത്തുകയും ചോദ്യം ചെയ്യാനായി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അറിയിച്ചു. അതേസമയം, യുവാവിന് മര്‍ദനമേറ്റതില്‍ പൊലീസ് നടപടി സ്വീകരിച്ചോയെന്നത് വ്യക്തമല്ല.

webdesk13: