Connect with us

kerala

ആശാമാര്‍ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാര്‍

സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു

Published

on

ആശാമാര്‍ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാരും. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം 17 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കാനാണ് തീരുമാനം. വേതന വര്‍ധനയുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.

അങ്കണവാടി ജീവനക്കാരില്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് മറുപടി, സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യം നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്.

2024 ഏപ്രിലില്‍ വിരമിച്ച ജീവനക്കാര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങളൊ പെന്‍ഷനെ കിട്ടിത്തുടങ്ങിയിട്ടില്ല. വര്‍ക്കര്‍ക്ക് 2500 രൂപയും ഹെല്‍പ്പര്‍ക്ക് 1250 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. ക്ഷേമനിധിയിലേക്ക് 500 രൂപയാണ് ഇവരില്‍ നിന്നും പിടിച്ചിരുന്നത്. 20 ശതമാനം സര്‍ക്കാര്‍ വിഹിതവും ആകെ തുകയുടെ എട്ടുശതമാനം പലിശയും ചേര്‍ത്ത് ഇവര്‍ക്ക് ലഭിക്കാനുണ്ട്. വിരമിക്കല്‍ ആനുകൂല്യമായി 15,000 രൂപ എസ്‌ഗ്രേഷ്യയും കിട്ടണം. ഇത് നല്‍കാനാണ് ഫണ്ടില്ലാത്തത്. 2024-ല്‍ 2600 പേര്‍ അങ്കണവാടിയില്‍നിന്ന് വിരമിച്ചു. സാധാരണനിലയില്‍ പിറ്റേമാസം മുതല്‍ പെന്‍ഷന്‍ ലഭിക്കേണ്ടതാണ്. പിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ക്കില്ല. ആകെയുള്ളത് ക്ഷേമനിധിയും എസ്‌ഗ്രേഷ്യയും പെന്‍ഷനും മാത്രമാണ്.

kerala

പ്രതിഷേധം ഫലം കണ്ടു; യൂ ടേണുമായി സര്‍ക്കാര്‍; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.

Published

on

പ്രതിഷേധത്തെ തുടർന്ന് വീണ്ടും യൂ ടേണുമായി സർക്കാർ. നേരത്തെ റദ്ദാക്കിയ പെരുന്നാൾ അവധി പുനഃസ്ഥാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നേരത്തെ അവധിയായിരുന്നു.

എന്നാൽ ഇന്ന് രാവിലെ ഇത് റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് വിവിധ മേഖലകളിൽനിന്ന് വലിയ പ്രതിഷേധമുയർന്നു. അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.

ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവന്നത് മുസ്ലിംലീഗാണ്. നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.

Continue Reading

kerala

ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Published

on

ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണല്‍ കോളജും ഉള്‍പ്പടെയാണ് അവധി പ്രഖ്യാപിച്ചത്.

നേരത്തെ, വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെയാണ് നാളെയും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Continue Reading

kerala

കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്നു

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

Published

on

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന അടിമാലി സ്വദേശി കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് അക്രമം. വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെ അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്‌സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കവര്‍ച്ച നടത്തി. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്.

പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്.

Continue Reading

Trending