X

പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡിലെ പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു

തളിപ്പറമ്പ്: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡില്‍ നിന്ന് പണം തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഇ.എന്‍ ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. താഴെ ബക്കളത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നു മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടെ പരാതിക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിന്നു. കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട പൊലീസുകാരനെതിരെ വകുപ്പുതല നടപടി നിലനില്‍ക്കില്ലെന്നതിനാലാണ് ശ്രീകാന്തിനെ തിരിച്ചെടുത്തത്.

Test User: