Culture
സോളാറില്‍ തിരിച്ചടി, മുഖംരക്ഷിക്കാനാകാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സ്വീകരിച്ച അമിതാവേശം ഇടതുസര്‍ക്കാറിന് തിരിച്ചടിയാകുന്നു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പൊട്ടിച്ച ബോംബ് കയ്യിലിരുന്ന പൊട്ടിയ നിലയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സോളാര്‍ ബോംബിന് കോടതിയില്‍ എഴുതിയ കടലാസിന്റെ വില പോലും കിട്ടില്ലെന്ന തിരിച്ചറിവില്‍ പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കേസിന്റെയും അന്വേഷണത്തിന്റെയും നിഴലില്‍ നിര്‍ത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കമാണ് തുടക്കത്തില്‍ തന്നെ ചീറ്റിയത്. ഇടതു സഹയാത്രികരായ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ ബലത്തില്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ 11നാണ് പിണറായി വിജയന്‍ നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ധൃതിപിടിച്ച നീക്കം സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.
കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ നിരസിച്ച സര്‍ക്കാര്‍, എന്തൊ ഒളിക്കാന്‍ ശ്രമിക്കുന്നുവെന്ന ധാരണ സൃഷ്ടിച്ചിരുന്നു. സര്‍ക്കാറിന്റെ പുതിയ നീക്കം ഇത് ശരിവെക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവിടാതെ സോളാര്‍ വിഷയം കത്തിക്കാനായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. ആറ് മാസത്തെ കാലാവധി സര്‍ക്കാര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കോണ്‍ഗ്രസ് നേതാക്കളെ താറടിക്കുക, അതിലൂടെ ഭരണപരാജയം മറച്ചുവെക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ നിയമവകുപ്പിന്റെ കര്‍ശന നിലപാട് സി.പി.എമ്മിന്റെ തിരക്കഥയെ പൊളിച്ചടുക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരേയടക്കം മാനഭംഗക്കുറ്റം നിലനില്‍ക്കുമോയെന്ന് നേരത്തെ നിയമവകുപ്പ് സംശയമുന്നയിച്ചിരുന്നു. സോളാര്‍ കമ്മീഷന്റെ ശിപാര്‍ശ എന്ന പേരില്‍ സരിതയുടെ കത്തിനെ ആധാരമാക്കി കേസെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പിന്റെ മുന്നറിയിപ്പ്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഉന്നതര്‍ക്കെതിരേ മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിര്‍ഭയക്കേസിനു ശേഷം 2013ലുണ്ടായ ഭേദഗതി പ്രകാരം ഉന്നതര്‍ക്കെതിരേ കേസെടുക്കാനാവില്ല. സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ 2013നു മുന്‍പുള്ളതായതിനാല്‍ അക്കാലത്തെ നിയമമാണ് ബാധകം. അതിനാല്‍, തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയില്‍ പുതുതായി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉന്നതരെ അറസ്റ്റ് ചെയ്യാനാവില്ലെന്നും നിയമ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതുമാത്രമല്ല, സോളാര്‍ കമ്മീഷനു നല്‍കിയ പരിഗണനാ വിഷയങ്ങളില്‍പെടുന്നതല്ല ഇപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം. അഞ്ചു പരിഗണനാ വിഷയങ്ങളാണ് ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സോളര്‍ തട്ടിപ്പു സംബന്ധിച്ചു നിയമസഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളില്‍ കഴമ്പുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദി?, 2006 മുതല്‍ 2011 വരെ സരിത നായര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്കുമെതിരെ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടോ?, സോളര്‍ തട്ടിപ്പില്‍ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ?, തട്ടിപ്പുകമ്പനിക്കു സര്‍ക്കാര്‍നിന്ന് എന്തെങ്കിലും കരാറുകള്‍ ലഭിച്ചിട്ടുണ്ടോ?, ഇത്തരം തട്ടിപ്പുകളില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഇപ്പോഴുള്ള നിയമങ്ങള്‍ പര്യാപ്തമാണോ? അല്ലെങ്കില്‍ എന്തെല്ലാം മാറ്റം വരുത്തണം?, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ക്കു നീതി ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെ?ഇതായിരുന്നു പരിഗണനാ വിഷയങ്ങള്‍. ഇതില്‍ ആദ്യത്തെ വിഷയത്തിലാണ്, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മിഷന്‍ അന്വേഷണ വിഷയമാക്കിയത്. എന്നാല്‍ സരിതയുടെ വിവാദമായ കത്തിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. പഴയ കത്ത് കൂടാതെ പുതിയ പരാതി കൂടി ഇന്നലെ സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയിലെ ചിലരാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ആക്ഷേപം. അമിതാവേശത്തില്‍ സര്‍ക്കാറിന് പറ്റിയ അമളിയില്‍ നിന്ന് കരകയറാനും നാണക്കേട് മറക്കാനുമാണ് പുതിയ പരാതിയുള്‍പ്പെടെയുള്ള നീക്കങ്ങളെന്നാണ് സൂചന.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി