Connect with us

More

പശ്ചിമേഷ്യന്‍ സമാധാനത്തിന് മുഖ്യതടസ്സം ഇസ്രാഈല്‍ നടപടികളെന്ന് യു.എന്‍

Published

on

 

റാമല്ല: പശ്ചിമേഷ്യന്‍ സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള പ്രധാന തടസ്സം ഇസ്രാഈലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാമല്ലയില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഇസ്രാഈലിനെതിരെ ആഞ്ഞടിച്ചു. ദ്വിരാഷ്ട്ര പരിഹാരം, ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കല്‍, ഫലസ്തീനികളുടെ ദുരിതത്തിന് അറുതിവരുത്താന്‍ സാഹചര്യമൊരുക്കല്‍ എന്നിവയാണ് സമാധാനം ഉറപ്പാക്കാനുള്ള ഏക പോംവഴിയെന്ന് ഗുട്ടെറസ് പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന് പകരംവെക്കാവുന്ന മറ്റൊരു പദ്ധതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ജൂതകുടിയേറ്റ പാര്‍പ്പിടങ്ങള്‍ ഒന്നുപോലും പൊളിച്ചുനീക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രസ്താവന. സമാധാന കരാര്‍ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്.
സമാധാനത്തിനുള്ള മുഖ്യ തടസ്സവും അതു തന്നെയാണെന്ന് ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ കുടിയേറ്റക്കാര്യത്തിലും ദ്വിരാഷ്ട്ര പരിഹാര വിഷയത്തിലും അമേരിക്കയുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് യു.എസ് ദൗത്യസംഘത്തില്‍നിന്ന് മറുപടി വൈകുന്നതില്‍ റാമി ഹംദല്ല അസ്വസ്ഥത പ്രകടിപ്പിച്ചു. ഇസ്രാഈലിന്റെ ആക്രമണത്തില്‍നിന്ന് ഫലസ്തീന്‍ ജനതയേയും മുസ്്‌ലിം പുണ്യ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. വെസ്റ്റ്ബാങ്കിലെയും ജറൂസലമിലെയും ഗസ്സ മുനമ്പിലെയും രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക സ്ഥിതിഗതികള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി ചര്‍ച്ച ചെയ്തതായും ഹംദല്ല അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട വിമാന താവളങ്ങള്‍ തുറന്നു

Published

on

വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നല്‍കിയ നോട്ടീസ് പിവലിച്ചു. പിന്നാലെ തുറക്കാനുളള പുതിയ നോട്ടീസ് നല്‍കുകയും വിമാനത്താവളങ്ങള്‍ തുറക്കുകയും ചെയ്തു.

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍, എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു-മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.

Continue Reading

india

സൗന്ദര്യ മത്സരത്തിനിടെ നടന്‍ വിശാല്‍ വേദിയില്‍ കുഴഞ്ഞു വീണു; ആശങ്കയില്‍ ആരാധകര്‍

Published

on

തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന മിസ് കുവാഗം ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സരം 2006 ന്റെ വേദിയിലാണ് നടന്‍ കുഴഞ്ഞു വീണത്.

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍ ആണ് വിശാല്‍. എന്നാല്‍ കുറച്ചു നാളുകളായിട്ട് താരത്തിന്റെ ഹിറ്റ് സിനിമകളൊന്നും ഇറങ്ങിയിട്ടിയില്ല. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് വിശാലിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്.

വിറയലോട് കൂടി മൈക്ക് പോലും പിടിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വിശാലിനെയാണ് ആരാധകര്‍ കണ്ടെത്. പിന്നാലെ പനി ആയിരുന്നെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുവെന്നും വിശാല്‍ പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുവെന്ന ആരാധകരുടെ അഭിപ്രായത്തെ വിശാല്‍ എതിര്‍ക്കുകയായിരുന്നു. ഇപ്പോള്‍ വിശാലിന്റെ ആരോഗ്യസ്ഥിതി വീണ്ടും ചര്‍ച്ചയായിരിക്കുകാണ്.

Continue Reading

kerala

യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍

Published

on

കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്.

ആ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ UDFന്റെ വിജയം കാത്തിരിക്കുകയാണ് ജനം.

അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്.

സാധാരണ കാര്‍ഷിക കുടുംബത്തില്‍ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കൂട്ടായമയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും. കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending