Connect with us

Culture

തമാശ മനസ്സിലായില്ല; ഐഫോണ്‍ 7-ല്‍ ഓഡിയോ ജാക്ക് തുളച്ചു

Published

on

ഐഫോണ്‍ 7ന് ഹെഡ്‌ഫോണ്‍ ജാക്ക് തുളച്ച് നല്‍കുന്ന വീഡിയോ യുട്യൂബില്‍ വൈറലാകുന്നു. ഏറെ പുതുകളോടെ വിപണിയിലെത്തിയ ഐഫോണില്‍ വയര്‍ലെസ് ഹെഡ്‌ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉപയോഗിച്ച് ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതെങ്ങനെയാണ് എന്ന് വിശദീകരിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രസകരമായ കാര്യം, ടെക്ക് റാക്‌സ് എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ ഐഫോണ്‍ 7-നെ കളിയാക്കാനുദ്ദേശിച്ച് ചെയ്ത സ്പൂഫ് വീഡിയോ ചിലര്‍ സീരിയസായി എടുത്തു എന്നതാണ്. വീഡിയോയില്‍ കണ്ടതിനെ തുടര്‍ന്ന് ഡ്രില്ലര്‍ ഉപയോഗിച്ച് സ്വന്തം ഫോണ്‍ തുളച്ച് മണ്ടന്മാരുടെ എണ്ണം കുറച്ചൊന്നുമല്ല.

ഐഫോണ്‍ 7ന് മുന്‍ഗാമികളെ അപേക്ഷിച്ച് ഏറെ സവിശേഷതകള്‍ ഉണ്ടെങ്കിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് 3.5 എംഎം ജാക്ക് ഇല്ലാത്ത ഓഡിയോ സംവിധാനമായിരുന്നു. വയര്‍ലസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോഡ് ഏറെ കൗതുകവും ഒപ്പം വിമര്‍ശനവും വിളിച്ചുവരുത്തി. ഓഡിയോ ജാക്ക് എടുത്തു കളഞ്ഞതിന് ആപ്പിള്‍ വിശദീകരണം നല്‍കിയെങ്കിലും ട്രോളുകള്‍ക്ക് കുറവൊന്നുമുണ്ടായില്ല.

ഫോണ്‍ വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയ ബ്രോക്കണ്‍ ഹെഡ്‌സെറ്റ് മാറ്റൂ, ഫോണ്‍തുളച്ച് ഹോള്‍ നിര്‍മ്മിക്കൂവെന്നാണ് വൈറലായിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. വയറോടു കൂടിയ ഹെഡ്‌സെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണുക സ്വാഭാവികം. എന്നാല്‍, സങ്കീര്‍ണമായ സംവിധാനമുള്ള ഫോണില്‍ തുളയുണ്ടാക്കുക മണ്ടത്തരമാണെന്ന് വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. ട്രിക്കുകളുപയോഗിച്ച് സൃഷ്ടിച്ച വീഡിയോയിലെ ഫോണിന് കേടൊന്നും പറ്റുന്നില്ല എന്നതായിരിക്കണം 3.5 ജാക്ക് ആരാധകരെ ആകര്‍ഷിച്ചത്.

ഫോണിന്റെ ബോഡിക്ക് പരിക്കേറ്റാല്‍ വാറന്റി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന അടിസ്ഥാന കാര്യം പോലും പരിഗണിക്കാതെയാണ് ചില മണ്ടന്മാര്‍ അതിസാഹസികതക്ക് മുതിര്‍ന്നത്. പ്രതീക്ഷിച്ചതു പോലെ, ഫോണ്‍ കേടുവന്നു എന്നതാണ് ഫലം. ഫോണില്‍ തുളയുണ്ടാക്കിയതോടെ ഡിസ്‌പ്ലേയില്‍ തകരാറ് സംഭവിച്ചെന്നും പിന്നീട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയ ഉപഭോക്താക്കള്‍ കനത്ത പരിഹാസമാണ് നേരിടേണ്ടി വരുന്നത്.

Continue Reading
Advertisement
1 Comment

News

ട്രംപിന് തിരിച്ചടി; ട്രാൻസ്ജന്റർമാരെ സൈന്യത്തിലെടുക്കുന്നത് തടഞ്ഞ ഉത്തരവിനെതിരെ കോടതി

എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവിനെ കോടതി നിര്‍ത്തലാക്കിയത്.

Published

on

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു. എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവിനെ കോടതി നിര്‍ത്തലാക്കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ യുഎസ് ഫെഡറല്‍ ജഡ്ജി അന്ന റെയ്‌സാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കാന്‍ സാധ്യതയുള്ളതാണ് ട്രംപിന്റെ ഉത്തരവെന്ന് കോടതി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി അവസാനം ഉത്തരവിട്ടിരുന്നു. നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഉത്തരവ്.

അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 15,500 ട്രാന്‍സ് വ്യക്തികളാണ് അമേരിക്കന്‍ സൈന്യത്തിലുണ്ടായിരുന്നത്. വനിതകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെട്ടവരെ ഒഴിവാക്കിയും ട്രംപ് വിവാദമുണ്ടാക്കിയിരുന്നു.

Continue Reading

kerala

ആശമാര്‍ നിരാഹാരത്തിലേക്ക്; മന്ത്രി വീണയുമായുള്ള ചര്‍ച്ചയും പരാജയം

നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.

Published

on

ഒടുവില്‍ രണ്ടാം വട്ട ചര്‍ച്ചയും പരാജയമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജുമായി നടത്തിയ മന്ത്രി തല യോഗവും പരിഹാരം കാണാതെ അവസാനിക്കുകയായിരുന്നു. ഇന്ന് രാവിലെ എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത ഒന്നാം വട്ട ചര്‍ച്ച തീര്‍ത്തും പരാജയമായിരുന്നു. അതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു. നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.

സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ ന്യായമായ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. 38 ആം ദിനത്തിലേക്ക് കടന്നപ്പോഴാണ് ഒരു ചര്‍ച്ച എന്ന നിലയില്‍ ആശമാരുമായി സംസാരിക്കാന്‍ തന്നെ സര്‍ക്കാര്‍ തയാറാകുന്നത്. എന്നാല്‍, അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല.

സമരം പൊളിക്കാന്‍ പലവിധത്തിലും സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നിട്ടും അതില്‍ നിന്നും പിന്മാറാതെ ശക്തമായി സമരം തുടരുന്ന ആശമാരെ തന്ത്രപരമായി ഒത്തു തീര്‍പ്പിന് വിളിച്ചതായിട്ടാണ് ആദ്യ വട്ട ചര്‍ച്ചയെ കാണേണ്ടത്. വൈകാരികമായി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ച ആശമാരെ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു.

എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു ഉന്നതതല ചര്‍ച്ച നടന്നത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരാവശ്യങ്ങളും ചര്‍ച്ചയില്‍ എടുത്തില്ല എന്ന് മാത്രമല്ല, ചര്‍ച്ച അവസാനിപ്പിണമെന്ന് പറയാന്‍ മാത്രമാണ് അങ്ങനെയൊരു ചര്‍ച്ച തന്നെ വച്ചത് എന്ന് സമര സമിതി നേതാവ് മിനി വ്യക്തമാക്കി. തീരുമാനം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, യാഥാത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് സമരക്കാരോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന തെറ്റായ പ്രചരണം നടക്കുന്നെന്നും ദേശീയ മാനദണ്ഡ പ്രകാരമല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തെ പഴിക്കുകയും സര്‍ക്കാരിന്റെ ദാരിദ്ര്യ അവസ്ഥ വീണ്ടും എടുത്തു പറയുകയും ചെയ്യുന്ന നിലപാടാണ് ചര്‍ച്ചയിലും മന്ത്രി കൊണ്ടുവന്നത്. പാവങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പോലും തയാറാകാത്ത ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് സമരം പൊളിക്കാനുള്ള ഒരു പ്രഹസനം മാത്രമായിരുന്നു ചര്‍ച്ചയെന്നത് ഉറപ്പാണ്. എന്തായാലും ചര്‍ച്ച പരാജയമായ സ്ഥിതിക്ക് നാളെ രാവിലെ 11 മണിമുതല്‍ നിരാഹാര സമരം തുടരാനാണ് ആശമാരുടെ തീരുമാനം.

Continue Reading

GULF

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Published

on

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്.

ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരി(മ്പ, സൈനുദ്ധീൻ (ജിദ്ദ).

ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Continue Reading

Trending