Connect with us

Cricket

അത് കോലിക്കെതിരെ നടക്കും, സച്ചിനെതിരെ നടപ്പില്ല- വസീം അക്രം

Published

on

സചിനോ കോലിയോ? കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യത്യസ്തമാണ്. കളിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സചിന്‍. കളിക്കകത്തും പുറത്തും ശരിക്കും ഇതിഹാസം. പുതുതലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. ഒരുപക്ഷേ, സചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആധുനിക ക്രിക്കറ്റിലെ ഒരേയൊരു താരം. ബാറ്റിങ് സ്ഥിരതയാണ് കോലിയെ കളത്തില്‍ വേറിട്ടു നിര്‍ത്തുന്നത്.

സചിനോ കോലിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് പാക് ബൗളിങ് ഇതിഹാസം വസീം അക്രം. ആകാശ് ചോപ്രയുമായുള്ള യൂ ട്യൂബ് ഷോയിലാണ് ഇരു താരങ്ങളെ കുറിച്ചും അക്രം മനസ്സു തുറന്നത്. പ്രകോപിപ്പിച്ച് വിക്കറ്റ് തെറിപ്പിക്കാന്‍ സാദ്ധ്യതയുള്ള താരമാണ് കോലിയെന്നും സചിനു മുമ്പില്‍ അതു നടപ്പില്ല എന്നുമാണ് അക്രം പറയുന്നത്.

‘അദ്ദേഹം (കോലി) ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ്. എന്നാല്‍ സചിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ രണ്ടും വ്യത്യസ്തങ്ങളായ താരങ്ങളാണ്. രണ്ടു പേരും ആക്രമണോത്സുകരാണ്. എന്നാല്‍ അതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ട്. ഒരു ബൗളര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ബാറ്റ്‌സ്മാന്റെ ശരീരഭാഷ വായിക്കാന്‍ കഴിയണം. ടെണ്ടുല്‍ക്കറെ സ്ലഡ്ജ് ചെയ്താല്‍ അദ്ദേഹം കുറച്ചു കൂടി നിശ്ചയദാര്‍ഢ്യമുള്ളയാളായി മാറും. കാരണം അദ്ദേഹം ആക്രമണോത്സുകള്‍ ആണ് എങ്കിലും പ്രകൃത്യാ ശാന്തനാണ്. അതേ കാര്യം കോലിയോട് ചെയ്താല്‍ അദ്ദേഹം ദേഷ്യപ്പെട്ട് എന്നെ ആക്രമിച്ചേക്കാം. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ എനിക്കവസരം കിട്ടുകയും ചെയ്യും’ – അക്രം പറഞ്ഞു.

സാങ്കേതികമേന്മ പരിഗണിക്കുമ്പോള്‍ വിരാട് കോലി ഇന്നത്തെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ്. അദ്ദേഹം അങ്ങേയറ്റം ഫിറ്റുമാണ്. ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനും പോകുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 48.52 ശരാശരിയില്‍ 34,357 റണ്‍സ് അടിച്ചു കൂട്ടിയ താരമാണ് സചിന്‍. നൂറ് സെഞ്ച്വറികളും 164 അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരിലുണ്ട്.
കോലി ഇതുവരെ കളിച്ചത് 416 അന്താഷ്ട്ര മത്സരങ്ങളാണ്. 56.15 ശരാശരിയില്‍ 21,901 റണ്‍സ് നേടിയിട്ടുണ്ട്. 70 സെഞ്ച്വറിയും 104 അര്‍ദ്ധ സെഞ്ച്വറിയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

51 കോടി! ലോകകിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ചരിത്ര പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ

കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന ഈ സമ്മാനം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഫലങ്ങളിലൊന്നാണ്.

Published

on

വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നിമിഷം ആഘോഷിക്കുന്ന ഒരു മഹത്തായ ചടങ്ങില്‍, നവി മുംബൈയില്‍ ഞായറാഴ്ച നടന്ന ഐസിസി വനിതാ ലോകകപ്പ് 2025 വിജയിച്ച ഇന്ത്യന്‍ ടീമിന് റെക്കോര്‍ഡ് ഭേദിച്ച 51 കോടി രൂപ ക്യാഷ് പാരിതോഷികം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന ഈ സമ്മാനം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഫലങ്ങളിലൊന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്ന ഒരു നിമിഷമാണിതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
വനിതാ ക്രിക്കറ്റിന് ജയ് ഷാ എങ്ങനെയാണ് പിന്തുണ നല്‍കിയതെന്ന് ബിസിസിഐ സെക്രട്ടറി സൈകിയ വിശദീകരിക്കുന്നു.
”1983-ല്‍, ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ചുകൊണ്ട് കപില്‍ ദേവ് ക്രിക്കറ്റില്‍ ഒരു പുതിയ യുഗവും പ്രോത്സാഹനവും കൊണ്ടുവന്നു. ഇന്നത്തെ സ്ത്രീകള്‍ അതേ ആവേശവും പ്രോത്സാഹനവും കൊണ്ടുവന്നു. ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ട്രോഫി നേടിയത് മാത്രമല്ല; എല്ലാ ഇന്ത്യക്കാരുടെയും ഹൃദയം കീഴടക്കി,” സൈകിയ പറഞ്ഞു. ഈ വിജയം ”അടുത്ത തലമുറയിലെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക്” പ്രചോദനമാകുമെന്നും കായികരംഗത്തിന് ഒരു മഹത്തായ ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിലെ ലിംഗസമത്വത്തിനായുള്ള തുടര്‍ച്ചയായ മുന്നേറ്റത്തിന് ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായെ സൈകിയ പ്രശംസിച്ചു.

‘ബിസിസിഐയുടെ ചുമതല ഏറ്റെടുത്തതിനുശേഷം, ജയ് ഷാ വനിതാ ക്രിക്കറ്റില്‍ നിരവധി പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. ശമ്പള തുല്യതയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ മാസം, ഐസിസി ചെയര്‍മാന്‍ ജയ് ഷാ വനിതാ സമ്മാനത്തുക 300 ശതമാനം വര്‍ദ്ധിപ്പിച്ചു – 2.88 മില്യണ്‍ ഡോളറില്‍ നിന്ന് 14 മില്യണ്‍ ഡോളറായി.

ഈ നടപടികള്‍ വനിതാ ക്രിക്കറ്റിനെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ബിസിസിഐ മുഴുവന്‍ ടീമംഗങ്ങള്‍ക്കും – കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്ക് 51 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു,’ അദ്ദേഹം പറഞ്ഞു.

ബിസിസിഐയുടെ പ്രതിഫലത്തിന് പുറമേ, ഇന്ത്യന്‍ ടീമിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) നിന്ന് 4.48 മില്യണ്‍ യുഎസ് ഡോളര്‍ (39.78 കോടി രൂപ) ലഭിക്കും – ഇത് കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ്. 13.88 മില്യണ്‍ യുഎസ് ഡോളര്‍ (123 കോടി രൂപ) എന്ന ആകെ ടൂര്‍ണമെന്റ് ഫണ്ട് 2022 ലെ പതിപ്പിനെ അപേക്ഷിച്ച് 297 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്, ഇത് വനിതാ ക്രിക്കറ്റിന്റെ ദ്രുതഗതിയിലുള്ള ആഗോള ഉയര്‍ച്ചയെ അടിവരയിടുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ചരിത്ര വിജയത്തില്‍ ഹര്‍മന്‍പ്രീത് കൗറും അവരുടെ നിര്‍ഭയ സംഘവും ആനന്ദിക്കുമ്പോള്‍, ഐസിസിയില്‍ നിന്നും ബിസിസിഐയില്‍ നിന്നുമുള്ള ഇരട്ട നേട്ടങ്ങള്‍ ഒരു രാജ്യത്തെ പ്രചോദിപ്പിക്കുകയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പുനര്‍നിര്‍വചിക്കുകയും ചെയ്ത ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഉചിതമായ അംഗീകാരമായി മാറി.

Continue Reading

Cricket

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; സഞ്ജു സാംസണ്‍ രണ്ട് റണ്‍സിന് പുറത്ത്

മഴ മൂലം ഉപേക്ഷിക്കേണ്ടിവന്ന ആദ്യ ടി20 മത്സരത്തിനു ശേഷം മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.

Published

on

മെല്‍ബണ്‍: മഴ മൂലം ഉപേക്ഷിക്കേണ്ടിവന്ന ആദ്യ ടി20 മത്സരത്തിനു ശേഷം മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചയിലായി. സ്‌കോര്‍ ബോര്‍ഡില്‍ വെറും 20 റണ്‍സില്‍ നില്‍ക്കെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഹെയ്‌സല്‍വുഡിന്റെ ബോളില്‍ ഓസീസ് ക്യാപ്റ്റന് കൈയ്യില്‍ ക്യാച്ച് നല്‍കി പുറത്തായി. പത്ത് ബോളില്‍ നിന്ന് അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. വണ്‍ഡൗണ്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ മലയാളി താരമായ സഞ്ജു സാംസണ്‍ ക്രീസിലെത്തിയതും പോയതും അതിവേഗം. നാല് ബോളില്‍ രണ്ട് റണ്‍സെടുത്ത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായി. എല്ലിസിനാണ് വിക്കറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ്യും നിരാശപ്പെടുത്തി. സ്‌കോര്‍ 32 ല്‍ എത്തുമ്പോള്‍ ഹെയ്‌സല്‍വുഡിന്റെ ബോളില്‍ വിക്കറ്റിന് പിന്നില്‍ ഇംഗ്ലിസിന് ക്യാച്ച് നല്‍കി മടങ്ങി. നാല് ബോളില്‍ വെറും ഒരു റണ്‍സായിരുന്നു അദ്ദേഹം എടുത്തത്. നാലാമനായെത്തിയ ടി20 സ്‌പെഷ്യലിസ്റ്റ് തിലക് വര്‍മ്മ അക്കൗണ്ട് തുറക്കാനും മുന്‍പ് കീപ്പര്‍ ക്യാച്ചിലൂടെ ഹെയ്‌സല്‍വുഡിനുമുന്നില്‍ വീണു. അഞ്ചാമനായെത്തിയ അക്‌സര്‍ പട്ടേലും അഭിഷേകും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും റണ്‍സ് കിട്ടാതിരുന്നതിനാല്‍ റണ്ണൗട്ട് ആയി അദ്ദേഹം പുറത്തായി. പന്ത്രണ്ട് ബോളില്‍ ഏഴ് റണ്‍സായിരുന്നു അദ്ദേഹം നേടിയത്. എട്ടാം ഓവറില്‍ ഇന്ത്യയുടെ നില അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സായി. 33 റണ്‍സുമായി അഭിഷേക് ശര്‍മയും ഹര്‍ഷിത് റാണയും ക്രീസിലുണ്ട്.

Continue Reading

Cricket

‘ആഞ്ഞടിച്ച് രോഹിതും കോഹ്ലിയും’; ഓസീസിനെതിരെ ഇന്ത്യക്ക് 9 വിക്കറ്റ് ജയം

105 പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി

Published

on

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം. മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ച്വറിയും കോഹ്‌ലി അര്‍ധ സെഞ്ച്വറിയും നേടി. 105 പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി.

രോഹിത് 121 റണ്‍സും കോഹ് ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. മത്സരത്തിന്റെ 11ാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കോഹ് ലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറില്‍ 236 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവാണ് ഇന്ത്യയെ തുണച്ചത്. 52 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവസാന 7 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ല്‍ ഒതുക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ മാറ്റ് റെന്‍ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം 56 റണ്‍സുമായി മടങ്ങി. ടോസ് നേടി ഓസീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടരെ മൂന്നാം മത്സരത്തിലും ശുഭ്മാന്‍ ഗില്ലിനു ടോസ് ഭാഗ്യമില്ലാതെ പോയി.

 

Continue Reading

Trending